കൊച്ചി: കേസെടുത്ത് വിരട്ടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ്. കേസിൽ നിന്നും പിന്നോട്ടില്ലെന്ന് കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറെ വസ്ത്രത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചതിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തത്. കൃഷ്ണരാജ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നാണ് പരാതി.
തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി ആർ അനൂപിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് താടിവെച്ച കെഎസ്ആർടിസി ഡ്രൈവർ മതപരമായ വസ്ത്രം ധരിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ഈ ചിത്രം പങ്കുവെച്ച കൃഷ്ണരാജ് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കുറിപ്പെഴുതുകയായിരുന്നു. ഇതിനെതിരെയാണ് പരാതി.
അതേസമയം ഷാജ് കിരൺ പറഞ്ഞതുപോലെ സരിത്തിനെ അറസ്റ്റ് ചെയ്യുകയും അഭിഭാഷകനെതിരെ കേസെടുത്തതായും സ്വപ്ന സുരേഷ് ആരോപിച്ചു. കേസെടുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അതുപോലെ സംഭവിച്ചുവെന്നും സ്വപ്ന പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ടാണ് ഷാജ് കിരണിനെതിരെ കേസെടുക്കാത്തത്. ഒരു ഭീകരവാദിയെപ്പോലെ എന്തിനാണ് തന്നെ പിന്തുടർന്ന് ഉപദ്രവിക്കുന്നതെന്നും സ്വപ്ന ചോദിച്ചു. രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും അവർ പറഞ്ഞു.
തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി ആർ അനൂപിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് താടിവെച്ച കെഎസ്ആർടിസി ഡ്രൈവർ മതപരമായ വസ്ത്രം ധരിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ഈ ചിത്രം പങ്കുവെച്ച കൃഷ്ണരാജ് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കുറിപ്പെഴുതുകയായിരുന്നു. ഇതിനെതിരെയാണ് പരാതി.
അതേസമയം ഷാജ് കിരൺ പറഞ്ഞതുപോലെ സരിത്തിനെ അറസ്റ്റ് ചെയ്യുകയും അഭിഭാഷകനെതിരെ കേസെടുത്തതായും സ്വപ്ന സുരേഷ് ആരോപിച്ചു. കേസെടുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അതുപോലെ സംഭവിച്ചുവെന്നും സ്വപ്ന പറഞ്ഞു. എനിക്ക് അഭിഭാഷകന്റെ സഹായം പോലും കിട്ടാത്ത സ്ഥിതിയുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ടാണ് ഷാജ് കിരണിനെതിരെ കേസെടുക്കാത്തത്. ഒരു ഭീകരവാദിയെപ്പോലെ എന്തിനാണ് തന്നെ പിന്തുടർന്ന് ഉപദ്രവിക്കുന്നതെന്നും സ്വപ്ന ചോദിച്ചു. രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും അവർ പറഞ്ഞു.