ആപ്പ്ജില്ല

കേരള ഗവർണറുമായി തുറന്ന ചർച്ചക്ക് തയ്യാറെന്ന് ഹരീഷ് വാസുദേവൻ

ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹരീഷ് വാസുദേവൻ താൻ ചർച്ചക്ക് ഒരുക്കമാണെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച് രാജ്ഭവനിലേക്ക് കത്തയിച്ചിട്ടുണ്ടെന്നും ഹരീഷ് പോസ്റ്റിലൂടെ അറിയിച്ചു.

Samayam Malayalam 29 Dec 2019, 6:24 pm
കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനുമായി പൗരത്വ നിയമഭേദഗതിയെ കുറിച്ച് ചർച്ചക്ക് ഒരുക്കമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താൻ തയ്യാറാണെന്ന് ഹരീഷ് വാസുദേവൻ വ്യക്തമാക്കിയത്.
Samayam Malayalam governor harish


ഗവർണറുമായി താൻ ചർച്ചക്ക് തയ്യറാണെന്ന് കാണിച്ച് രാജ്ഭവനിലേക്ക് കത്തയിച്ചിട്ടുണ്ടെന്നും
ഹരീഷ് വാസുദേവൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു. 'ഗവർണ്ണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ ചില യോഗങ്ങളിൽ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാർഹമായ കാര്യമല്ലേ?' എന്ന ആമുഖത്തോടെയാണ് ഹരീഷ് വാസുദേവൻ പോസ്റ്റ് തുടങ്ങുന്നത്.

Also Read: പ്ലാസ്റ്റിക് നിരോധനം; പിഴ ഈടാക്കുന്നതിനെതിരെ വ്യാഴാഴ്‌ച മുതൽ കടയടച്ച് സമരം: കുപ്പികൾ തിരികെയെടുത്ത് പണം നൽകാൻ ഒരുങ്ങി ബിവറേജസ്

ഗവർണ്ണർ സാർ, ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. 2020 ൽ ആവാം. സ്ഥലവും തീയതിയും സമയവും താങ്കൾ തന്നെ തീരുമാനിച്ചു കൊള്ളൂ എന്നാണ് ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഗവർണറുമായുള്ള ചർച്ചയിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഹരീഷ് കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി അല്ലെങ്കിൽ CAA എന്ത് കൊണ്ട് അനീതിയാകുന്നുവെന്ന് താൻ പറയും. അങ്ങനെയല്ല, ഈ നിയമം എങ്ങനെ ഗുണകരമാകുമെന്ന് ഗവർണറും പറയണമെന്ന് ഹരീഷ് വാസുദേവൻ പറയുന്നു.


കേൾക്കുന്ന ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കട്ടെ.അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ഹരീഷ് വാസുദേവൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതിനിടെ, കണ്ണൂർ സർവ്വകലാശാല ദേശീയ ചരിത്ര കോൺഗ്രസ് വേദിയിൽ നടന്ന പ്രതിഷേധത്തെ കുറിച്ച് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. ഡിജിപി, ഇൻ്റലിജൻസ് എഡിജിപി എന്നിവരോടാണ് ഗവർണർ റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്നാണ് ഗവര്‍ണര്‍ നൽകിയിരിക്കുന്ന നിര്‍ദ്ദേശം. NRC, CAA എന്നിവയെ താൻ അനുകൂലിക്കുന്നു എന്ന് ഗവർണർ മാധ്യമങ്ങൾ വഴി വ്യക്തമാക്കിയിരുന്നു. പല വേദികളിലും ആരുമായും താൻ തുറന്ന ചർച്ചക്ക് തയ്യാറാണെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്