കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് പറഞ്ഞ് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം. ടെലഗ്രാം വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് മുഖ്യമന്ത്രിയുടെ മകളുടെയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മറ്റ് സ്ത്രീകളുടെയുടെ പേര് പറഞ്ഞ് വ്യാജപ്രചരണം നടക്കുന്നതെന്ന് അഭിഭാഷകൻ ജിയാസ് ജമാലാണ് വ്യക്തമാക്കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ സഹിതം ഫേസ്ബുക്ക് ലൈവിലാണ് ജിയാസ് വെളിപ്പെടുത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ല' എന്ന തലക്കെട്ടോടെയാണ് ജിയാസിന്‍റെ ലൈവ് വീഡിയോ.
Also Read: അൺലോക്ക് 3: 'സ്കൂളുകളും മെട്രോയും അടഞ്ഞ് കിടക്കും'; തിയേറ്ററുകളും ജിമ്മുകളും തുറന്നേക്കും; സാധ്യതകൾ
മൂന്ന് യുവാക്കളുടെ നമ്പറുകൾ നൽകിയാണ് സ്ത്രീകളുടെ പേരുകൾ ഉപയോഗിച്ചുള്ള പ്രചരണം. വീഡിയോ ക്ലിപ്പുകൾക്കായി യുവാക്കളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്ക് പിന്നാലെ യുവാക്കൾ അതാത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി മൂന്ന് ദിവസമായിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് ജിയാസ് പറയുന്നത്. ധനഞ്ജയ്, അബ്ദുൾകലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തിൽ പ്രചിക്കുന്നതെന്നും ജിയാസ് വ്യക്തമാക്കുന്നുണ്ട്.
വീഡിയോ കാണാം
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ സഹിതം ഫേസ്ബുക്ക് ലൈവിലാണ് ജിയാസ് വെളിപ്പെടുത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ല' എന്ന തലക്കെട്ടോടെയാണ് ജിയാസിന്‍റെ ലൈവ് വീഡിയോ.
Also Read: അൺലോക്ക് 3: 'സ്കൂളുകളും മെട്രോയും അടഞ്ഞ് കിടക്കും'; തിയേറ്ററുകളും ജിമ്മുകളും തുറന്നേക്കും; സാധ്യതകൾ
മൂന്ന് യുവാക്കളുടെ നമ്പറുകൾ നൽകിയാണ് സ്ത്രീകളുടെ പേരുകൾ ഉപയോഗിച്ചുള്ള പ്രചരണം. വീഡിയോ ക്ലിപ്പുകൾക്കായി യുവാക്കളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്ക് പിന്നാലെ യുവാക്കൾ അതാത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി മൂന്ന് ദിവസമായിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് ജിയാസ് പറയുന്നത്. ധനഞ്ജയ്, അബ്ദുൾകലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തിൽ പ്രചിക്കുന്നതെന്നും ജിയാസ് വ്യക്തമാക്കുന്നുണ്ട്.
വീഡിയോ കാണാം