കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയും മുതിർന്ന അഭിഭാഷകനുമായ അഡ്വ. സി.പി. ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം. ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഒരു ലക്ഷം രൂപയും തുല്യ തുകക്ക് രണ്ടാൾ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നത്.
റിമാൻഡിൽ കഴിയുന്ന ഉദയഭാനു നാളെ രാവിലെ ചാലക്കുടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി ജാമ്യം എടുക്കണം എന്നും വ്യവസ്ഥയുണ്ട്. 17ന് രാവിലെ തിരികെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണം.
ഒരു ലക്ഷം രൂപയും തുല്യ തുകക്ക് രണ്ടാൾ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരിക്കുന്നത്.
റിമാൻഡിൽ കഴിയുന്ന ഉദയഭാനു നാളെ രാവിലെ ചാലക്കുടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി ജാമ്യം എടുക്കണം എന്നും വ്യവസ്ഥയുണ്ട്. 17ന് രാവിലെ തിരികെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണം.