ആപ്പ്ജില്ല

ബുറേവി ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തെ ബാധിക്കുമോ?

തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.

Samayam Malayalam 4 Dec 2020, 12:44 pm
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം ഇന്ന് (വെള്ളിയാഴ്ച) പുതിയ ന്യൂനമര്‍ദം രൂപംകൊള്ളും. എന്നാല്‍, ഈ ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിക്കാന്‍ സാധ്യതയില്ല. കേരളത്തെ ഇത് ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
Samayam Malayalam cyclone burevi4
ഫയല്‍ ചിത്രം


Also Read: യുഎഇയിലെ വിസാ നിരോധനം എത്രകാലം നീണ്ടുനില്‍ക്കും? നിര്‍ത്തലാക്കിയത് എന്തുകൊണ്ട്? അറിയേണ്ട കാര്യങ്ങള്‍

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ബുറേവി ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറി. തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ, കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇതോടെ, തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്ത് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട് ആയിരിക്കും.

ന്യൂനമര്‍ദത്തില്‍ കെടുതികള്‍ ഉണ്ടായാല്‍ നേരിടാന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 8 ടീമുകളെ വിന്യസിച്ചു. കന്യാകുമാരി ജില്ലയിലൂടെ വൈകീട്ടോടെ ന്യൂനമര്‍ദം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തല്‍, തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാകും സംസ്ഥാന അതിര്‍ത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.

Also Read: ബുറേവി തീവ്രത കുറഞ്ഞു; നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകം

കേരളത്തിന് ഭീഷണിയായി എത്തുമെന്ന് പ്രവചിച്ച ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97ാമത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കി. ഈ വര്‍ഷം നവംബര്‍ 17 വരെ 96 ചുഴലിക്കാറ്റുകള്‍ ലോകത്ത് രൂപപ്പെട്ടതായി ഡബ്ലുഎംഒ വ്യക്തമാക്കി. ഇന്ത്യന്‍ തീരത്ത് ഈ വര്‍ഷം നാല് ചുഴലികളാണ് രൂപപ്പെട്ടത്. ഉംപുന്‍, നിസര്‍ഗ, ഗതി, നിവാര്‍ എന്നിവയാണ് ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുത്ത ചുഴലികള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്