കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വി പാലായിലെ നേതാക്കളെ മാത്രമല്ല, സാധാരണ പ്രവര്‍ത്തകരെയും ഒരുപോലെ കുഴക്കിയിരിക്കുകയാണ്. കെഎം മാണിയുടെ പിന്തുടര്ച്ചക്കാരനായി ജോസ് ടോം പുലിക്കുന്നേല്‍ എത്തുമെന്ന് പ്രതീക്ഷിച്ച പാലായിലെ കേരളാ കോണ്‍ഗ്രസ് പ്രവര്ത്തകന് കെസി കുഞ്ഞുമോന് ഫലം വന്നതിനു പിന്നാലെ തലമൊട്ടയടിക്കേണ്ടി വന്നിരിക്കുകയാണ്. ബെറ്റ് വെച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞുമോന് തലമൊട്ടയടിച്ചത്. പാലായില്‍ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് പ്രവർത്തകനായ കെ സി കുഞ്ഞുമോന്റെ ബെറ്റ്. മാണി സി കാപ്പന് തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്ത്തകന് ബിനോയിയും പറഞ്ഞു. മൂന്ന് സാക്ഷികളെ നിര്‍ത്തിയായിരുന്നു ഈ ബെറ്റ്.
പാലായുടെ ചരിത്രം മാറ്റിയെഴുതി മാണി സി കാപ്പന് ജയിച്ചുകയറിയതോടെ കുഞ്ഞുമോന് തലമൊട്ടയടിച്ച് വാക്ക് പാലിക്കുകയും ചെയ്തു. എന്നാല്‍ ചെറിയൊരു വിത്യാസംമാത്രം. പരസ്യമായി കവലയില്‍വെച്ച് തലമൊട്ടയടിക്കുമെന്ന് പറഞ്ഞ കുഞ്ഞുമോന് ബാര്ബര്ഷോപ്പിലെത്തിയാണ് തല മൊട്ടയടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് ടോമിനെ വീഴ്ത്തി എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പന് വിജയിച്ചത്. കെഎം മാണിയ്ക്ക് ശേഷം പാലായെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് മാണി സി കാപ്പാന്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മാണിയോട് പരാജയപ്പെട്ട കാപ്പന് നാലാമങ്കത്തിലാണ് പാലയില്‍ നിന്ന് ജയിച്ച് കയറിയത്.
പാലായുടെ ചരിത്രം മാറ്റിയെഴുതി മാണി സി കാപ്പന് ജയിച്ചുകയറിയതോടെ കുഞ്ഞുമോന് തലമൊട്ടയടിച്ച് വാക്ക് പാലിക്കുകയും ചെയ്തു. എന്നാല്‍ ചെറിയൊരു വിത്യാസംമാത്രം. പരസ്യമായി കവലയില്‍വെച്ച് തലമൊട്ടയടിക്കുമെന്ന് പറഞ്ഞ കുഞ്ഞുമോന് ബാര്ബര്ഷോപ്പിലെത്തിയാണ് തല മൊട്ടയടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് ടോമിനെ വീഴ്ത്തി എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പന് വിജയിച്ചത്. കെഎം മാണിയ്ക്ക് ശേഷം പാലായെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് മാണി സി കാപ്പാന്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മാണിയോട് പരാജയപ്പെട്ട കാപ്പന് നാലാമങ്കത്തിലാണ് പാലയില്‍ നിന്ന് ജയിച്ച് കയറിയത്.