ആപ്പ്ജില്ല

കാത്തിരിപ്പ് സഫലമായി; രത്നമ്മയ്ക്ക് ഇഷാനെ തിരിച്ചുകിട്ടി

ഇഷാനെ കാണാതായതോടെ രത്നമ്മ കിടപ്പിലായെന്നും കിട്ടുന്നവര്‍ തിരികെ നല്‍കണമെന്നും പരസ്യം നല്‍കിയിരുന്നു

Samayam Malayalam 2 Oct 2019, 11:31 am

ചെങ്ങന്നൂര്‍: രത്നമ്മയുടെ കാത്തിരിപ്പിന് ഫലമുണ്ടായി. മൂന്നു ദിവസം മുമ്പ് കാണാതായ ഇഷാന്‍ എന്ന നായ്‍ക്കുട്ടിയെ തിരിച്ചുകിട്ടി. പഗ് ഇനത്തില്‍പെട്ട ഒരു വയസ്സുള്ള ഇഷാനെ കാണാതായതിനെ തുടര്‍ന്ന് രത്നമ്മ കിടപ്പിലായെന്നും കിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നും പറഞ്ഞ് ഇവര്‍ പരസ്യം നല്‍കിയിരുന്നു.
Samayam Malayalam ishan


മാന്തുകയിലുള്ള ഒരു കുടുംബമാണ് ഇഷാനെ തിരിച്ചേല്‍പ്പിച്ചത്. ബംഗാളി ജോലിക്കാരനാണ് പട്ടിക്കുട്ടിയെ തങ്ങള്‍ക്ക് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്.

വെള്ളിയാഴ്‍ച ഉച്ചയ്ക്കുശേഷമാണ് കുളനടയിലെ വീട്ടുമുറ്റത്തുവെച്ച് ഇഷാനെ കാണാതായത്. രത്നമ്മയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും പത്രത്തിലും സമൂഹ മാധ്യമങ്ങളിലും പരസ്യം നല്‍കുകയും ചെയ്‍തു.

Also Read ഇഷാനെ കൊണ്ടുപോയവര്‍ തിരിച്ചുനല്‍കണം; ഈ അമ്മ കാത്തിരിക്കുകയാണ്

ഇഷാനെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് രത്നമ്മ വളര്‍ത്തുന്നത്. എപ്പോഴും കൂടെയുണ്ടാകുന്ന ഇഷാനെ കാണാതായതോടെ രത്നമ്മ കിടപ്പിലായി.

മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളും ഇഷാനെ കണ്ടുപിടിക്കാന്‍ ശക്തമായ പിന്തുണ നല്‍കി. ചെങ്ങന്നൂരിലെ മൃഗസ്നേഹികളുടെ കൂട്ടായ്‍മയും ഇഷാനുവേണ്ടി തിരച്ചില്‍ നടത്തി.

ചൊവ്വാഴ്‍ച വൈകീട്ടാണ് മാന്തുകയിലെ കുടുംബം ഇഷാനെ രത്നമ്മയുടെ വീട്ടിലെത്തിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്