തിരുവനന്തപുരം: ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ ധാരണ. ചാലക്കുടിയിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളിൽ താൻ സംതൃപ്തനാണെന്നും ഇനിയൊരിക്കൽക്കൂടി മത്സരിക്കാൻ തയ്യാറല്ലെന്നുമായിരുന്നു ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നുന്നത്. പാർട്ടിയിൽ കഴിവും അർഹതയുമുള്ള നിരവധിപ്പേരുണ്ട്. പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കന്നതാണ് ശരിയായ രീതി. എന്നാൽ പാർട്ടി തീരുമാനങ്ങൾ അനുസരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. മത്സരിക്കില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്ന് സിപിഎം ഇന്നസെന്റിനോട് നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഇത്തവണ 16 സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎം തീരുമാനം. സിറ്റിങ് സീറ്റിൽ കാസർഗോഡ് എംപി പി കരുണാകരൻ ഒഴിച്ച് മറ്റെല്ലാവരും മത്സരിക്കും. ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ഇടുക്കിയിൽ ജോയിസ് ജോർജ്ജ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എ സമ്പത്ത് (ആറ്റിങ്ങൽ), പി കെ ശ്രീമതി (കണ്ണൂർ), എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂർ) എന്നിവരും മത്സരിക്കും. കൊല്ലത്ത് കെ എൻ ബാലഗോപാൽ സീറ്റുറപ്പിച്ച നിലയിലാണ്.
അതേസമയം, ഇത്തവണ 16 സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎം തീരുമാനം. സിറ്റിങ് സീറ്റിൽ കാസർഗോഡ് എംപി പി കരുണാകരൻ ഒഴിച്ച് മറ്റെല്ലാവരും മത്സരിക്കും. ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ഇടുക്കിയിൽ ജോയിസ് ജോർജ്ജ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എ സമ്പത്ത് (ആറ്റിങ്ങൽ), പി കെ ശ്രീമതി (കണ്ണൂർ), എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂർ) എന്നിവരും മത്സരിക്കും. കൊല്ലത്ത് കെ എൻ ബാലഗോപാൽ സീറ്റുറപ്പിച്ച നിലയിലാണ്.