കോഴിക്കോട്: ആശങ്ക ഉയർത്തി കേരളത്തിൽ വീണ്ടും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ താമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. Also Read : ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് അയ്യായിരത്തിലധികം പാട്ടുകളെഴുതിയ അതുല്യപ്രതിഭ
കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 29 കാരിക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ വൈറോളെജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. രോഗമുക്തയായ യുവതി നിലിവൽ ആശുപത്രി വിട്ട് വീട്ടിൽ കഴിയുകയാണ്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
വയറുവേദനയും മറ്റ് പ്രശ്നങ്ങളും അനുഭവട്ടെപ്പോൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു ഇവര്‍. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും സിക സ്ഥിരീകരിക്കുകയായിരുന്നു. ഇവരുമായി ഇടപഴകിയ ആർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : ദക്ഷിണാഫ്രിക്കയില്‍ '10 ജനിതകമാറ്റം' വന്ന കൊറോണവൈറസ്; ഇന്ത്യയില്‍ അതീവ ജാഗ്രത
രോഗബാധ പകരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു. കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ എട്ടിന് തിരുവന്തപുരം ജില്ലയിൽ സിക റിപ്പോർട്ട് ചെയ്തിരുന്നു.
കൊതുകുകളിലൂടെ പകരുന്ന ഫ്ളാവി വൈറസാണ് സിക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952 ൽ മനുഷ്യരിലും കണ്ടെത്തി. പിന്നീട്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.
Also Read : സ്ത്രീധനമായി നല്കിയ 75 ലക്ഷം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പണിയാന്‍ നല്കി വധു
ചെറിയ രീതിയിലുള്ള പനി, തൊലിപ്പുറത്ത് ചൂടുകുരു പോലെ കുരുക്കൾ പ്രത്യക്ഷപ്പെടൽ, കണ്ണുകള്‍ ചുവക്കുക, മസിലുകളിലും സന്ധികളിലും വേദന, മാനസികമായ അസ്വസ്ഥതകള്‍, തലവേദന, ശരീര വേദന എന്നിവ പ്രകടമായുണ്ടാകും. ഇതുപത് ശതമാനത്തോളം രോഗികളിലും ലക്ഷണങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രത്യക്ഷമാകും. എന്നാൽ എൺപത് ശതമാനം രോഗികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ രണ്ടര ആഴ്ച വരെ എടുത്തേക്കാം.
കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 29 കാരിക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ വൈറോളെജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. രോഗമുക്തയായ യുവതി നിലിവൽ ആശുപത്രി വിട്ട് വീട്ടിൽ കഴിയുകയാണ്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
വയറുവേദനയും മറ്റ് പ്രശ്നങ്ങളും അനുഭവട്ടെപ്പോൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു ഇവര്‍. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും സിക സ്ഥിരീകരിക്കുകയായിരുന്നു. ഇവരുമായി ഇടപഴകിയ ആർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : ദക്ഷിണാഫ്രിക്കയില്‍ '10 ജനിതകമാറ്റം' വന്ന കൊറോണവൈറസ്; ഇന്ത്യയില്‍ അതീവ ജാഗ്രത
രോഗബാധ പകരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു. കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ എട്ടിന് തിരുവന്തപുരം ജില്ലയിൽ സിക റിപ്പോർട്ട് ചെയ്തിരുന്നു.
കൊതുകുകളിലൂടെ പകരുന്ന ഫ്ളാവി വൈറസാണ് സിക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952 ൽ മനുഷ്യരിലും കണ്ടെത്തി. പിന്നീട്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.
Also Read : സ്ത്രീധനമായി നല്കിയ 75 ലക്ഷം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പണിയാന്‍ നല്കി വധു
ചെറിയ രീതിയിലുള്ള പനി, തൊലിപ്പുറത്ത് ചൂടുകുരു പോലെ കുരുക്കൾ പ്രത്യക്ഷപ്പെടൽ, കണ്ണുകള്‍ ചുവക്കുക, മസിലുകളിലും സന്ധികളിലും വേദന, മാനസികമായ അസ്വസ്ഥതകള്‍, തലവേദന, ശരീര വേദന എന്നിവ പ്രകടമായുണ്ടാകും. ഇതുപത് ശതമാനത്തോളം രോഗികളിലും ലക്ഷണങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രത്യക്ഷമാകും. എന്നാൽ എൺപത് ശതമാനം രോഗികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ രണ്ടര ആഴ്ച വരെ എടുത്തേക്കാം.