ആപ്പ്ജില്ല

കാര്‍ഷികരംഗത്ത് സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പ്

മുമ്പില്ലാത്തവിധം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം നേരിടുമ്പോള്‍ കാര്‍ഷികമേഖലയെ ആണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്

Samayam Malayalam 22 Nov 2018, 2:50 pm
കൊച്ചി: പ്രളയാനന്തരം കൃഷി പിന്നോട്ടല്ല മുന്നോട്ട് എന്ന മുദ്രാവാക്യവുമായി വിവിധ പദ്ധതികളുമായി മുന്നേറുകയാണ് കൃഷി വകുപ്പ്. കൃഷിഭവനുകള്‍ കാര്‍ഷിക സമിതികളുടെയും സ്വയംസഹായ സംഘങ്ങളുടെയും സഹകരണത്തോടെ കൃഷി വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.പ്രളയത്തിനുശേഷം വിവിധ കൃഷിയിടങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കൃഷി ഇറക്കുന്നതിനായി വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
Samayam Malayalam paddy harvest


ബ്ലോക്ക് പഞ്ചായത്ത് തലത്തിലും പഞ്ചായത്ത് തലത്തിലും നെല്‍കൃഷിക്ക് ഇത്തരത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. പ്രളയത്തിനുശേഷം പാടശേഖരങ്ങളില്‍ വന്നടിക്കുന്ന വളക്കൂറുള്ളതും ഇല്ലാത്തതുമായ മണ്ണുകളുടെ സാന്നിധ്യം തിരിച്ചറിയുക എന്നതാണ് നെല്‍കര്‍ഷകര്‍ ആദ്യം ചെയ്യേണ്ടത്. ഇതിനായി ശാസ്ത്രീയരീതിയില്‍ കൃഷിയിടത്തിലെ മണ്ണ് ശേഖരിച്ച് ബന്ധപ്പെട്ട കൃഷിഭവനില്‍ മണ്ണുപരിശോധന നടത്തേണ്ടതാണ്. മുമ്പില്ലാത്തവിധം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം നേരിടുമ്പോള്‍ കാര്‍ഷികമേഖലയെ ആണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അപ്രതീക്ഷിതമായ മഴയും, കാറ്റും വലിയ തോതിലുള്ള കൃഷിനാശത്തിന് കാരണമാകുന്നു.

കൃഷിയിടങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത കാലാകാലങ്ങളായി കൃഷി വകുപ്പ് കര്‍ഷകരോട് പറഞ്ഞിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതികളോട് വിമുഖത പ്രകടിപ്പിക്കുന്നു. ഇന്‍ഷ്വര്‍ ചെയ്താലുള്ള മെച്ചവും അതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട കൃഷി ഓഫീസുകള്‍ കര്‍ഷകരെ പറഞ്ഞ് മനസ്സിലാക്കിയിരുന്നെങ്കിലും അമിത ആത്മവിശ്വാസമാണ് പല കര്‍ഷകരെയും ഇന്‍ഷുര്‍ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്നേ സംസ്ഥാനത്ത് വീശിയടിച്ച കാറ്റ് കാര്‍ഷികമേഖലയില്‍ വന്‍ നാശമാണ് വരുത്തിവെച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്