ആലപ്പുഴ: പ്രളയത്തിന് ശേഷമുളള കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കി കൃഷി വകുപ്പ്. രണ്ടാം കൃഷി നഷ്ടപ്പെട്ട പാടങ്ങൾ ഉൾപ്പെടെ പുഞ്ചകൃഷി ഇറങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 7000 ഹെക്ടറിൽ അധികം കൃഷിയിറക്കിയത് കർഷകരുടെ ദൃഢനിശ്ചയവും കൃഷിവകുപ്പിന്റെ നിതാന്ത ശ്രദ്ധയും കൊണ്ട് മാത്രമാണ്. പുഞ്ചകൃഷിയ്ക്ക് ഏകദേശം 35000 ടൺ നെല്ല് അധികമായി ജില്ലയിൽ ഉത്പാദിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കൃഷിവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വെളളപ്പൊക്കത്തിൽ ജില്ലയിലെ ഒട്ടുമുക്കാൽ പാടശേഖരങ്ങളിലും മടവീഴ്ചയും ബണ്ട് തകർച്ചയും ഉണ്ടായി. ഈ പാടശേഖരങ്ങളെല്ലാം പുനർനിർമ്മിക്കുന്നതിനുളള വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് കൃഷിവകുപ്പ് മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കിയത്. പ്രളയാനന്തര കുട്ടനാട്ടിലെ കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതിന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ട് വ്യാഴാഴ്ച കുട്ടനാട് സന്ദർശിക്കുന്നുണ്ട്.
ഏകദേശം 55 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കുട്ടനാട്ടിലെ 600 ഓളം പാടശേഖരങ്ങളിൽ പുഞ്ച കൃഷി ഇറക്കിയിട്ടുണ്ട്. 30000 ഹെക്ടറിൽ കൃഷി ഇറക്കുന്നതിന് 3742 ടൺ നെൽവിത്ത് സർക്കാർ സൗജന്യമായി കർഷകർക്ക് നൽകി. സ്വന്തമായി നെൽവിത്ത് ഉപയോഗിച്ച കർഷകർക്കും വിത്തിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കും. നെൽവിത്തിന്റെ വിലയായി ഏകദേശം 14.8 കോടി രൂപ കെ.എസ്.എസ്.ഡി.എ, എൻ.എസ്.സി, കർഷകർ എന്നിവർക്ക് നൽകുന്നു.
ആലപ്പുഴ ജില്ലയിലെ കൃഷിനാശത്തിനുളള നഷ്ടപരിഹാരമായി എസ്.ഡി.ആർ .എഫ് ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 20 കോടി രൂപയും ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞതായി കൃഷി വകുപ്പ് അറിയിച്ചു. ഏകദേശം 56000 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഏകദേശം 55 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കുട്ടനാട്ടിലെ 600 ഓളം പാടശേഖരങ്ങളിൽ പുഞ്ച കൃഷി ഇറക്കിയിട്ടുണ്ട്. 30000 ഹെക്ടറിൽ കൃഷി ഇറക്കുന്നതിന് 3742 ടൺ നെൽവിത്ത് സർക്കാർ സൗജന്യമായി കർഷകർക്ക് നൽകി. സ്വന്തമായി നെൽവിത്ത് ഉപയോഗിച്ച കർഷകർക്കും വിത്തിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കും. നെൽവിത്തിന്റെ വിലയായി ഏകദേശം 14.8 കോടി രൂപ കെ.എസ്.എസ്.ഡി.എ, എൻ.എസ്.സി, കർഷകർ എന്നിവർക്ക് നൽകുന്നു.
ആലപ്പുഴ ജില്ലയിലെ കൃഷിനാശത്തിനുളള നഷ്ടപരിഹാരമായി എസ്.ഡി.ആർ .എഫ് ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 20 കോടി രൂപയും ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞതായി കൃഷി വകുപ്പ് അറിയിച്ചു. ഏകദേശം 56000 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.