ഇടുക്കി: കര്‍ഷക ആത്മഹത്യ തുടരുന്ന സാഹചര്യചത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാര്‍ സന്ദര്‍ശിക്കും. തൊടുപുഴയിൽ ചേരുന്ന ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടരുന്ന പശ്ചാത്തലത്തിൽ 2019 ഡിസംബർ 31 വരെ കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു. ജപ്തി നടപടികൾ നിർത്തി വെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി പ്രതിനിധി യോഗത്തിലാണ് തീരുമാനമുണ്ടായത്.
പ്രളയത്തിൽ വലിയ നഷ്ടം നേരിട്ട കർഷകരുടെ വിഷയത്തിൽ ബാങ്കുകൾ ഇടപെടുന്നത് സൗഹാർദപൂർവമായിരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഈ സാഹചര്യം ആർബിഐയെ ധരിപ്പിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രളയത്തിൽ വലിയ നഷ്ടം നേരിട്ട കർഷകരുടെ വിഷയത്തിൽ ബാങ്കുകൾ ഇടപെടുന്നത് സൗഹാർദപൂർവമായിരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഈ സാഹചര്യം ആർബിഐയെ ധരിപ്പിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.