തിരുവനന്തപുരം: എ ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. നിയമ ലംഘകർക്ക് നോട്ടീസ് അയക്കുന്ന നടപടിയാണ് ആരംഭിച്ചത്. ഇന്നലെ മുതലുള്ള നിയമ ലംഘനങ്ങൾക്കാണ് നോട്ടീസ് നൽകാൻ തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയയ്ക്കുന്നത്. നിലവിൽ പിഴ ഈടാക്കാൻ ആരംഭിച്ചിട്ടില്ല. മെയ് 20 മുതലായിരിക്കും നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുക. എ ഐ കാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് മെയ് 20 മുതൽ പിഴ ഈടാക്കാൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇരുചക്ര വാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിക്കരുതെന്നുള്ളത് കേന്ദ്ര സർക്കാരിന്റെ നിയമമാണ്. ഇത് മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല.
12 വയസിൽ താഴെയുള്ള കുട്ടികളെ മൂന്നാം യാത്രികനായി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ ഇളവ് നൽകുമോയെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം 19ന് ചേരുന്ന ഉന്നതതല യോഗം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കാൻ സംസ്ഥാനത്തിന് കഴിയുമോയെന്ന കാര്യവും പരിഗണിക്കും.
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിക്കരുതെന്നുള്ളത് കേന്ദ്ര സർക്കാരിന്റെ നിയമമാണ്. ഇത് മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല.
12 വയസിൽ താഴെയുള്ള കുട്ടികളെ മൂന്നാം യാത്രികനായി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ ഇളവ് നൽകുമോയെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം 19ന് ചേരുന്ന ഉന്നതതല യോഗം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കാൻ സംസ്ഥാനത്തിന് കഴിയുമോയെന്ന കാര്യവും പരിഗണിക്കും.