തിരുവല്ല: മഹാപ്രളയത്തില്‍ കേരളത്തിനുണ്ടായ ദുരിതാനുഭവങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ പ്രളയത്തില്‍ കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ കല്ല്യാണം മുടങ്ങിയ കഥയാണ് പ്രമുഖ ജ്യോതിഷിയും ചാനല്‍ അവതാരകനുമായ ഹരി പത്തനാപുരം പങ്കുവെക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരി ഇക്കാര്യം വിശദമായി വിവരിക്കുന്നത്.
ഡൽഹിയിലെ എയര്‍ ഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് തിരുവല്ല കവിയൂർ സ്വദേശിയായ മനു എം നായര്‍ സേവനം അനുഷ്ഠിക്കുന്നത്. ഓണാഘോഷങ്ങള്‍ക്കും സ്വന്തം വിവാഹത്തിന്‍റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്. എന്നാല്‍ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ന കാര്യമെല്ലാം മറന്ന് മനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ലെന്ന് ഹരി പത്തനാപുരം പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ പിന്നീടാണ് മനുവിന്‍റെ ജീവിതത്തില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പെണ്‍വീട്ടുകാര്‍ പിന്മാറി. അതിനുള്ള കാരണം ബാലിശമായിപ്പോയെന്ന് ഹരി സൂചിപ്പിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനു ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും ഹെലികോപ്റ്ററിൽ തലച്ചുമടായി കയറ്റുന്നതുമെല്ലാം പെണ്ണിന്‍റെ വീട്ടുകാർ കണ്ടിരുന്നത്രേ. ഈ ചുമടെടുപ്പ് തന്നെയാണ് എയര്‍ ഫോഴ്സിലെ ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു. ഇതാണ് കല്ല്യാണം വേണ്ടെന്നു വെയ്ക്കാനുള്ള കാരണം.
എന്നാല്‍ മനുവിന് ഇക്കാര്യത്തില്‍ യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്ന് ഹരി പത്തനാപുരം പറയുന്നു. യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് തന്നെ കാണാനെത്തിയ മനുവിനോട് ഞാൻ ചോദിച്ചിരുന്നു. "ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരും. ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ" എന്നായിരുന്നു മനുവിന്‍റെ ഉത്തരമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഡൽഹിയിലെ എയര്‍ ഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് തിരുവല്ല കവിയൂർ സ്വദേശിയായ മനു എം നായര്‍ സേവനം അനുഷ്ഠിക്കുന്നത്. ഓണാഘോഷങ്ങള്‍ക്കും സ്വന്തം വിവാഹത്തിന്‍റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്. എന്നാല്‍ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ന കാര്യമെല്ലാം മറന്ന് മനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ലെന്ന് ഹരി പത്തനാപുരം പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ പിന്നീടാണ് മനുവിന്‍റെ ജീവിതത്തില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പെണ്‍വീട്ടുകാര്‍ പിന്മാറി. അതിനുള്ള കാരണം ബാലിശമായിപ്പോയെന്ന് ഹരി സൂചിപ്പിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനു ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും ഹെലികോപ്റ്ററിൽ തലച്ചുമടായി കയറ്റുന്നതുമെല്ലാം പെണ്ണിന്‍റെ വീട്ടുകാർ കണ്ടിരുന്നത്രേ. ഈ ചുമടെടുപ്പ് തന്നെയാണ് എയര്‍ ഫോഴ്സിലെ ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു. ഇതാണ് കല്ല്യാണം വേണ്ടെന്നു വെയ്ക്കാനുള്ള കാരണം.
എന്നാല്‍ മനുവിന് ഇക്കാര്യത്തില്‍ യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്ന് ഹരി പത്തനാപുരം പറയുന്നു. യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് തന്നെ കാണാനെത്തിയ മനുവിനോട് ഞാൻ ചോദിച്ചിരുന്നു. "ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരും. ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ" എന്നായിരുന്നു മനുവിന്‍റെ ഉത്തരമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.