ആപ്പ്ജില്ല

സ്വപ്ന സുരേഷ് കള്ളക്കേസിൽ കുടുക്കിയ എയ‍ര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ

2015ൽ സ്വപ്നയും ക്രിമിനൽ സംഘവും വ്യാജ പരാതി നൽകി സ്ഥലം മാറ്റിച്ച ഉദ്യോഗസ്ഥനെയാണ് എയർ ഇന്ത്യ സസ്പെന്റ് ചെയ്തിരിക്കുന്നത്.

Samayam Malayalam 6 Aug 2020, 4:33 pm
കൊച്ചി: സ്വർണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷും സംഘവും വ്യാജ പരാതി നൽകി ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സിബുവിന് സ്സ്പെൻഷൻ. എയർ ഇന്ത്യയുമായി ബന്ധപ്പെട്ടകാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് സിബുവിനെ സ്സ്പെന്റ് ചെയ്തിരിക്കുന്നത്. 2015 മാർച്ചിലാണ് സ്വപ്നയുടെ കള്ള പരാതിയെത്തുടർന്ന് സിബുവിന് സ്ഥലംമാറ്റം ലഭിച്ചത്.
Samayam Malayalam സ്വപ്ന സുരേഷ്


Also Read: ട്രഷറി തട്ടിപ്പ്; ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ വീഴ്ച

എയർ ഇന്ത്യ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ നിയമിച്ചത് എതിർത്തതോടെയാണ് സിബുവിനെതിരെ സ്വപ്നയെ ഉപയോഗിച്ച് കരുക്കൾ നീക്കാൻ സ്വപ്ന ഉൾപ്പെട്ട ക്രിമിനൽ സംഘം തീരുമാനിച്ചത്. 2015 മാർച്ചിലാണ് എയർ ഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരുടെ പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിച്ചത്. തുടർന്ന് സിബുവിനെ സ്ഥലം മാറ്റുകയായിരുന്നു.

Also Read: ആ സ്വർണ്ണം വിവാഹ സമ്മാനം, ചിത്രം തെളിവ്: സ്വപ്നയുടെ വാദം

സിബു ക്രൈം ബ്രാഞ്ചിന് പരാതി നൽകുകയും സിബു കുറ്റക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. എങ്കിലും എയർ ഇന്ത്യ സ്ഥലമാറ്റ ഉത്തരവ് പിൻവലിച്ചില്ല. പിന്നീട് 2018ൽ കോടതി വിധി ലഭിച്ചതിനു ശേഷം ഹൈദരാബാദിലെ ഓഫീസിൽ ജോലിയിൽ പ്രവേശിക്കാൻ സിബു തയ്യാറായി. പാർവ്വതി സാബു എന്ന പേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി പരാതി നൽകിച്ചത് സ്വപ്ന സുരേഷാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

Also Read: ശിവശങ്കര്‍ അഭ്യുദയകാംക്ഷി; മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് വന്‍ സ്വാധീനമെന്ന് എന്‍ഐഎ

സാറ്റ്സിൽ ജോലി ചെയ്തിരുന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്നെക്കൊണ്ട് വൈസ് പ്രസിഡന്റും മറ്റ് ചിലരും തെറ്റായ കാര്യങ്ങൾ ചെയ്യിച്ചിരുന്നുവെന്ന് സ്വപ്ന അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടികളുടേതായി മൊഴി തയ്യാറാക്കിയതും സ്വപ്ന സുരേഷായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്