കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ 7.10 ന് സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ വിമാനത്തെയും യാത്രക്കാരെയും കേന്ദ്രമന്ത്രി വി മുരളീധരൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
Also Read: കഴുത്തിൽ കത്തിവെച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത് കടന്നു; പിന്നാലെ ചെന്ന് പിടികൂടി നാട്ടുകാര്‍, സംഭവം ആലപ്പുഴയിൽ!
അഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് വീണ്ടും സര്‍വീസ് തുടങ്ങുന്നത്. റൺവേ നവീകരണത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത്. ഏറെക്കാലത്തെ പ്രവാസികളുടെയും നാട്ടുകാരുടെയും ആവശ്യമാണ് സർവീസ് പുനരാരംഭിച്ചതോടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
Also Read: ഭർത്താവിനെതിരായ ഭാര്യയുടെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം: എസ്ഐക്ക് സസ്പെൻഷൻ
എയര്‍ ഇന്ത്യ ഇ കാറ്റഗറിയിലുള്ള ജംബോ ബോയിങ് 747-400 വിമാനമാണ് കോഴിക്കോട്-ജിദ്ദ സര്‍വീസ് നടത്തുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് സര്‍വീസ്. വിമാനത്തിൽ 423 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാകും. മടക്കയാത്രയിൽ വിമാനം വൈകീട്ട് 5.30 ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് രാത്രി 9.15 ന് ജിദ്ദയിലെത്തും.
Also Read: കണ്ണൂരിൽ ഒന്നരവയസുകാരൻ്റെ മൃതദേഹം കടലിൽ; ദുരൂഹത!