ആപ്പ്ജില്ല

ഹെലികോപ്റ്ററുകളെ നിയന്ത്രിച്ചത് ഈ ഇടുക്കിക്കാരി

ഹെലികോപ്റ്ററുകളെ നിയന്ത്രിച്ചിരുന്നത് ഇടുക്കി സ്വദേശിനിയായ എയര്‍ഫോഴ്സ് സ്ക്വാഡ്രണ്‍ ലീഡര്‍ അന്‍ഷ വി തോമസ്

Samayam Malayalam 25 Aug 2018, 7:00 pm
കൊച്ചി: മഹാപ്രളയത്തിൽ നിന്ന് തിരിച്ചുവരവിന്‍റെ പാതയിലാണ് കേരളം ഇപ്പോള്‍. സൈന്യവും മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് കേരളം പ്രളയത്തില്‍ നിന്ന് കരകയറിയത്. മിക്കയിടങ്ങളിലും രക്ഷാപ്രവര്‍ത്തകരെത്തിയത് ബോട്ടുകളിലായിരുന്നു. എന്നാല്‍ ബോട്ടുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്തിടങ്ങളില്‍ രക്ഷയായത് നേവിയുടെയും വ്യോമസേനയുടെയുമൊക്കെ ഹെലികോപ്റ്ററുകളായിരുന്നു.
Samayam Malayalam ansha


ഇടുക്കിയും ആലുവയും മൂന്നാറുമൊക്കെ പ്രളയം രൂക്ഷമായി ബാധിച്ച സ്ഥലങ്ങളായിരുന്നെങ്കിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ആലപ്പുഴയിലെ ചെങ്ങന്നൂരായിരുന്നു. ഇവിടത്തെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിൽ സജീവമായിരുന്ന ഏവരും പറഞ്ഞത്. ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്ററുകളെ നിയന്ത്രിച്ചിരുന്നത് ഇടുക്കി സ്വദേശിനിയായ എയര്‍ഫോഴ്സ് സ്ക്വാഡ്രണ്‍ ലീഡര്‍ അന്‍ഷ വി തോമസ് ആയിരുന്നുവെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ നിയന്ത്രണ ചുമതല ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ ഈ പൂർവ്വ വിദ്യാർഥിനിക്കായിരുന്നു. ഹെലികോപ്റ്ററുകൾ എവിടേക്ക് പോകണം, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നതുൾപ്പെടെയുള്ളവ നിയന്ത്രിച്ചത് അൻഷയായിരുന്നു. ചെങ്ങന്നൂർ കവിയൂർ സ്വദേശിയും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ മനു മോഹനും കരസേന മദ്രാസ് റജിമെൻിലെ മേജർ ഏറ്റുമാനൂർ സ്വദേശി ഹേമന്ദ് രാജും ഒപ്പമുണ്ടായിരുന്നു.

ചെങ്ങന്നൂരിനേ വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയതിലും അതിജീവനം സാധ്യമാക്കിയതിലും ഈ മലയാളി സൈനിക ഉദ്യോഗസ്ഥരുടെയും പങ്ക് ഏറെ വലുതായിരുന്നു. പ്രളയബാധിത മേഖലയിലേക്ക് 25 ടൺ ഭക്ഷണമാണ് ചെങ്ങന്നൂരിൽ നിന്ന് അൻഷ വി തോമസിന്റെ സംഘം എത്തിച്ചുനൽകിയത്. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി കെ തോമസിന്റേയും ലീലാമ്മയുടെയും മകളായ അൻഷ കോയമ്പത്തൂർ ദക്ഷിണ വ്യോമ കമാൻഡിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലാണ്. നാലു വർഷമായി സേനയുടെ ഭാഗമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്