തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ തിരുവനന്തപുരത്ത് വ്യവസായമന്ത്രി ഇ.പി ജയരാജനുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി. . ഒരു മാസത്തേക്ക് സീവാഷിംഗ് നിര്‍ത്താമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും സമരസമിതി എതിര്‍ത്തു. ഖനനം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന ആവശ്യത്തിൽ സമിതി ഉറച്ചുനിന്നു. ഖനനം കൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു ഗുണവുമില്ല. അറിയാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. മന്ത്രി നേരിട്ടുതന്നെ വന്ന് ആലപ്പാട്ടെ സ്ഥിതി മനസ്സിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല. സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ഖനനം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും സമരസമിതി വ്യക്തമാക്കി.
തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല. സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ഖനനം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും സമരസമിതി വ്യക്തമാക്കി.