കാസര്‍ഗോഡ്: കാസര്‍ഗോഡ് നാളെ സര്‍വ്വകക്ഷി സമാധാന യോഗം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയശേഷം സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം നിലനിൽക്കുകയായിരുന്നു. നിരവധി വീടുകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടു. ഈ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനാണ് നാളെ രണ്ട് മണിക്ക് സര്‍വ്വകക്ഷി യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ പാര്‍ട്ടികളെയും അറിയിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സിപിഎം യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശരത്ലാൽ, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് ഉടൻ തന്നെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
അതേസമയം കേസിൽ പ്രധാന പ്രതികളെ പിടിച്ചിട്ടില്ല. കൊലപാതകത്തിൻ്റെ ഗൂഢാലോചനയിലേക്ക് നീളുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നുള്ള ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയശേഷം സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം നിലനിൽക്കുകയായിരുന്നു. നിരവധി വീടുകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടു. ഈ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനാണ് നാളെ രണ്ട് മണിക്ക് സര്‍വ്വകക്ഷി യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ പാര്‍ട്ടികളെയും അറിയിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സിപിഎം യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശരത്ലാൽ, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് ഉടൻ തന്നെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
അതേസമയം കേസിൽ പ്രധാന പ്രതികളെ പിടിച്ചിട്ടില്ല. കൊലപാതകത്തിൻ്റെ ഗൂഢാലോചനയിലേക്ക് നീളുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നുള്ള ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.