ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിൽ നിന്നുള്ള സര്‍വകക്ഷിസംഘത്തിന് നിരാശ. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയിൽ നിന്ന് കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് സംഘത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്രം നിഷേധാത്മകനിലപാടാണ് സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വിഹിതം അനുവദിക്കാനാകൂ എന്നും കേരളത്തിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി സംഘത്തെ അറിയിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ചും പ്രധാനമന്ത്രിയിൽ നിന്ന് സംഘത്തിന് ഉറപ്പുകളൊന്നും ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി റെയിൽവേ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. എന്നാൽ പുതുതായി കോച്ച് ഫാക്ടറികളൊന്നും വേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരി റെയിൽപാതയ്ക്കായി പണം അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനസര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാൽ ശബരി റെയിൽ പാത നിര്‍മിക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.
അതേസമയം, കാലവര്‍ഷക്കെടുതിയിൽ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തിന് ഉറപ്പുനല്‍കി.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവ് 16 ലക്ഷം ടണ്ണിൽ നിന്ന് 14.25 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നായിരുന്നു കേരളത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ ഇത് നിരാകരിക്കപ്പെട്ടതോടെ ചര്‍ച്ച പരാജയമാണെന്നാണ് വിലയിരുത്തൽ.
നിയമസഭാപ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി തിലോത്തമൻ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരോടൊപ്പം ചീഫ് സെക്രട്ടറി, ഭക്ഷ്യ സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടായിരുന്നു. എംഎൽഎമാരും എംപിമാരും ഉള്‍പ്പെടെ 22 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.. എംഎൽഎ മാരും, എം പിമാരും ഉൾപ്പടെ 22 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. മുൻപ് പല തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്രം നിഷേധാത്മകനിലപാടാണ് സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വിഹിതം അനുവദിക്കാനാകൂ എന്നും കേരളത്തിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി സംഘത്തെ അറിയിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ചും പ്രധാനമന്ത്രിയിൽ നിന്ന് സംഘത്തിന് ഉറപ്പുകളൊന്നും ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി റെയിൽവേ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. എന്നാൽ പുതുതായി കോച്ച് ഫാക്ടറികളൊന്നും വേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരി റെയിൽപാതയ്ക്കായി പണം അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനസര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാൽ ശബരി റെയിൽ പാത നിര്‍മിക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.
അതേസമയം, കാലവര്‍ഷക്കെടുതിയിൽ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തിന് ഉറപ്പുനല്‍കി.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവ് 16 ലക്ഷം ടണ്ണിൽ നിന്ന് 14.25 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നായിരുന്നു കേരളത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ ഇത് നിരാകരിക്കപ്പെട്ടതോടെ ചര്‍ച്ച പരാജയമാണെന്നാണ് വിലയിരുത്തൽ.
നിയമസഭാപ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി തിലോത്തമൻ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരോടൊപ്പം ചീഫ് സെക്രട്ടറി, ഭക്ഷ്യ സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടായിരുന്നു. എംഎൽഎമാരും എംപിമാരും ഉള്‍പ്പെടെ 22 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.. എംഎൽഎ മാരും, എം പിമാരും ഉൾപ്പടെ 22 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. മുൻപ് പല തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.