ആപ്പ്ജില്ല

ഇന്ന് തൃശൂര്‍ പൂരം; പൂരക്കാഴ്ചകളിലേക്ക് മിഴി തുറന്ന് സാംസ്കാരിക നഗരി

തൃശൂർ പൂരം വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും

Samayam Malayalam 25 Apr 2018, 7:43 am
വർണ മേള വിസ്മയങ്ങൾക്ക് സാസ്കാരിക നഗരി ഒരുക്കമായി. ആളും ആരവവും അകമ്പടിയേകുന്ന പൂരക്കാഴ്ചകളുടെ സമൃദ്ധിയിലായ നഗരത്തിലേക്ക് ജനലക്ഷങ്ങൾ പ്രവഹിക്കുകയാണ്. ഇലഞ്ഞിത്തറ മേളവും, മഠത്തിൽ വരവും കുടമാറ്റവും വിരിയിക്കുന്ന കൗതുക നിറക്കാഴ്ചകൾ സമ്മാനിക്കുന്ന സമ്പന്നമായ പൂരപ്പുലരി പിറന്നു.
Samayam Malayalam നാളെ തൃശൂര്‍ പൂരം; പൂരക്കാഴ്ചകളിലേക്ക് മിഴി തുറന്ന് സാംസ്കാരിക നഗരി
നാളെ തൃശൂര്‍ പൂരം; പൂരക്കാഴ്ചകളിലേക്ക് മിഴി തുറന്ന് സാംസ്കാരിക നഗരി


കൊന്നയും പൂമരവും വാകയും ഇലഞ്ഞിയും പൂത്തു നിൽക്കുന്ന പൂരപ്പറമ്പിലും നഗരമൊട്ടാകെയും ഇന്ന് പൂരം പൂക്കും. നിരത്തുകളിൽ നിറയുന്ന പുരുഷാരവും, മേളപ്പെരുക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സര്‍വ്വാഭരണ വിഭൂഷിതനായ കരിവീരന്മാരും മാനത്തു നിറയുന്ന കരിമരുന്നിന്‍റെ കലാവിരുതും ജനങ്ങളിലെ ആകാംക്ഷ കൂട്ടുന്നു.

പൂരത്തിന് ദേവകളേയും അതിഥികളേയും സ്വാഗതം ചെയ്യാന്‍ നെയ്ത്തലക്കാവിലമ്മ ആനയും വാദ്യമേളങ്ങളുമായി എത്തി വടക്കുന്നാഥന്‍റെ തെക്കേഗോപുര നട തുറന്നു. നെയ്ത്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്‍റെ ആചാരങ്ങള്‍ക്ക് ആരംഭം. ഇന്ന് ഉച്ചയ്ക്ക് മുൻപ് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ തൊഴുത് മടങ്ങുന്നതോടെ തേക്കില്‍കാട് മൈതാനം പൂരലഹരിയില്‍ മുഖരിതമാകും.

പിന്നാലെ, ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥന്‍റെ സന്നിധിയിലെത്തും. തിരുവമ്പാടി ഭഗവതിയും പാറമേക്കാവിലമ്മയും വടക്കുംനാഥന്‍റെ സന്നിധിയില്‍ എത്തുന്നതോടെ പൂരം കൊട്ടി കയറും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് മേളവും പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തും. ഇരു ഭഗവതിമാരും തമ്മിലുള്ള കൂടിക്കഴ്ചയും തെക്കോട്ടിറക്കവും വര്‍ണം വിതറുന്ന കുടമാറ്റവും വൈകീട്ട് നടക്കും. മേള പെരുമയില്‍ ആറാടി പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനിയിലേക്ക് ഒഴുകിയെത്തും.

നാളെ പുലർച്ചയ്ക്ക് വിശ്വപ്രസിദ്ധമായ തൃശൂർ പൂരവെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും വരെ നഗരത്തിൽ പൂരം നിറഞ്ഞുപെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്