ആപ്പ്ജില്ല

പഞ്ചായത്ത് പ്രസിഡന്‍റ് കായലിൽ ചാടിയ സംഭവം സിപിഎമ്മിനെതിരെ

പാര്‍ട്ടിയോഗങ്ങളിൽ കൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍

Samayam Malayalam 13 Jun 2018, 5:05 pm
കൊച്ചി: എളങ്കുന്നപ്പുഴ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വി കെ കൃഷ്ണൻ (74) കായലിൽ ചാടിയ സംഭവത്തിൽ ആരോപണം സിപിഎമ്മിന് നേര്‍ക്ക്. പാര്‍ട്ടിയിൽ നിന്നുള്ള മാനസികപീഡനം മൂലമാണ് കൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ബോട്ടിൽ നിന്ന് കൊച്ചിക്കായലിൽ ചാടിയ കൃഷ്ണനായുള്ള തെരച്ചിൽ തുടരുകയാണ്.
Samayam Malayalam image (65)


മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റായ കൃഷ്ണനെതിരെ ഒരു ആരോപണം പോലും ഉണ്ടായിട്ടില്ലെന്നും എന്നാൽ പാര്‍ട്ടിയ്ക്കുള്ളിൽ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെന്നും കൃഷ്ണന്‍റെ അനന്തരവൻ രേണു പറഞ്ഞു. പാര്‍ട്ടിയോഗങ്ങളിൽ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. കുടുംബത്തിന് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും രേണു വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനിൽ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേയ്ക്കുള്ള ഫെറി ബോട്ടിൽ നിന്ന് കൃഷ്ണൻ കായലിലേയ്ക്ക് ചാടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാ കുറിപ്പ് ഏൽപിച്ചിട്ടായിരുന്നു കൃഷ്ണൻ ചാടിയത്.

അവിശ്വാസപ്രമേയത്തിലൂടെ രണ്ട് മാസം മുൻപ് കൃഷ്ണന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ സ്ഥാനനഷ്ടമല്ല, പാര്‍ട്ടിയിൽ നിന്നുള്ള പുറത്താക്കൽ ഭീഷണിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ആത്മഹത്യാക്കുറിപ്പിലും പാര്‍ട്ടിയ്ക്കെതിരെ ആരോപണമുള്ളതായി വിവരമുണ്ട്.

നിലവിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൃഷ്ണൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്