തിരുവനന്തപുരം: കാസർഗോഡും കണ്ണൂരും കള്ളവോട്ട് നടന്നെന്ന ആരോപണം ഗുരുതരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനായി നടപടി ആരംഭിച്ചതായും മീണ അറിയിച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടർമാരോട് കള്ള വോട്ട് ആരോപണത്തെ തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
അതിനിടെ, കാസർഗോഡ് മണ്ഡലത്തിൽ 110 ബൂത്തുകളിൽ കള്ള വോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. കള്ളവോട്ട് ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടു. 110 ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടർക്ക് കത്ത് നൽകി. കള്ള വോട്ട് ആരോപണം അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പട്ടു. കള്ളവോട്ട് ചെയ്തതായി തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
അതിനിടെ, കാസർഗോഡ് മണ്ഡലത്തിൽ 110 ബൂത്തുകളിൽ കള്ള വോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. കള്ളവോട്ട് ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടു. 110 ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടർക്ക് കത്ത് നൽകി. കള്ള വോട്ട് ആരോപണം അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പട്ടു. കള്ളവോട്ട് ചെയ്തതായി തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.