കൊച്ചി: മാതൃഭൂമി ബഹിഷ്കരിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകയായ കെ അജിത. മാതൃഭൂമി പത്രാധിപരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് താൻ മാധ്യമസ്ഥാപനത്തെ ബഹിഷ്കരിക്കുന്നതായി അജിത വ്യക്തമാക്കിയത്. "ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോൾ നരേന്ദ്ര മോദിയാണ്. എങ്കിൽ സവർക്കറും ഗോദ്‌സേയും ആ പത്രത്തിന് ഇനി മുതൽ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം!" അജിത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രത്യേക ലേഖനങ്ങള്‍ക്കായി എഡിറ്റോറിയലടക്കം രണ്ട് പേജിലധികം മാതൃഭൂമി നീക്കി വെച്ചിരുന്നു. 'വഡനഗറിൽ നിന്നു താണ്ടിയ പടവുകള്‍' എന്ന തലക്കെട്ടിലുള്ള പ്രധാന ലേഖനത്തിനു പുറമെ മോദിയെപ്പറ്റി സ്മൃതി ഇറാനി, യോഗി ആദിത്യനാഥ്, രാജീവ് ചന്ദ്രശേഖരൻ എം പി എന്നിവര്‍ എഴുതിയ കോളങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് മുൻ നക്സലൈറ്റ് കൂടിയായ കെ അജിതയുടെ പ്രതിഷേധം.
Also Read: 'ലൗ ജിഹാദിന് കടുത്ത ശിക്ഷ, മതപരിവർത്തനം അനുവദിക്കില്ല'; നിയമ നിർമാണത്തിനൊരുങ്ങി യോഗി സർക്കാർ
മാതൃഭൂമിയുമായുള്ള ബന്ധം ഒരിക്കലും പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ലെന്നും എന്നാൽ 'ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഒരു നിമിഷം പോലും തുടരേണ്ടെന്ന' തീരുമാനത്തിൽ തന്നെ എത്തിച്ചതെന്ന് കെ അജിത വ്യക്തമാക്കി. "ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ." അജിത കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് മാതൃഭൂമി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനം തന്നെ ഉണ്ടായിട്ടുണ്ടെന്നും ജീവിത പങ്കാളിയായ ടി പി യാക്കൂബ് പല തവണ 'സംഘപരിവാര്‍ ചായ്‍വുള്ള വാര്‍ത്തകള്‍ വായിച്ച്' പത്രം നിര്‍ത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: 18 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടിൽ; 12 ഇടങ്ങളെ ഒഴിവാക്കി, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇന്ത്യയെ 'സവർണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള' പദ്ധതികൾ ഓരോ ദിവസവും നമ്മുടെ മേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉറപ്പായ ഈ നിമിഷം 'ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂർത്തം' തന്നെയാണെന്നും അജിത ചൂണ്ടിക്കാട്ടി. ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി മാനേജിങ് ഡയറക്ടറായ എം വി ശ്രേയാംസ് കുമാര്‍ ഈ വര്‍ഷം കേരളത്തിൽ നിന്ന് ഇടതുമുന്നണിയുടെ ഭാഗമായി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രത്യേക ലേഖനങ്ങള്‍ക്കായി എഡിറ്റോറിയലടക്കം രണ്ട് പേജിലധികം മാതൃഭൂമി നീക്കി വെച്ചിരുന്നു. 'വഡനഗറിൽ നിന്നു താണ്ടിയ പടവുകള്‍' എന്ന തലക്കെട്ടിലുള്ള പ്രധാന ലേഖനത്തിനു പുറമെ മോദിയെപ്പറ്റി സ്മൃതി ഇറാനി, യോഗി ആദിത്യനാഥ്, രാജീവ് ചന്ദ്രശേഖരൻ എം പി എന്നിവര്‍ എഴുതിയ കോളങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് മുൻ നക്സലൈറ്റ് കൂടിയായ കെ അജിതയുടെ പ്രതിഷേധം.
Also Read: 'ലൗ ജിഹാദിന് കടുത്ത ശിക്ഷ, മതപരിവർത്തനം അനുവദിക്കില്ല'; നിയമ നിർമാണത്തിനൊരുങ്ങി യോഗി സർക്കാർ
മാതൃഭൂമിയുമായുള്ള ബന്ധം ഒരിക്കലും പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ലെന്നും എന്നാൽ 'ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഒരു നിമിഷം പോലും തുടരേണ്ടെന്ന' തീരുമാനത്തിൽ തന്നെ എത്തിച്ചതെന്ന് കെ അജിത വ്യക്തമാക്കി. "ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ." അജിത കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് മാതൃഭൂമി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനം തന്നെ ഉണ്ടായിട്ടുണ്ടെന്നും ജീവിത പങ്കാളിയായ ടി പി യാക്കൂബ് പല തവണ 'സംഘപരിവാര്‍ ചായ്‍വുള്ള വാര്‍ത്തകള്‍ വായിച്ച്' പത്രം നിര്‍ത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: 18 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടിൽ; 12 ഇടങ്ങളെ ഒഴിവാക്കി, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇന്ത്യയെ 'സവർണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള' പദ്ധതികൾ ഓരോ ദിവസവും നമ്മുടെ മേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉറപ്പായ ഈ നിമിഷം 'ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂർത്തം' തന്നെയാണെന്നും അജിത ചൂണ്ടിക്കാട്ടി. ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി മാനേജിങ് ഡയറക്ടറായ എം വി ശ്രേയാംസ് കുമാര്‍ ഈ വര്‍ഷം കേരളത്തിൽ നിന്ന് ഇടതുമുന്നണിയുടെ ഭാഗമായി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.