തൃശൂർ: ആംബുലൻസ് ഡ്രൈവർ സ്‌ട്രെച്ചറിൽ തലകീഴായി കിടത്തിയ രോഗി മരിച്ചു. രോഗിയോട് ക്ർരോരമായി പെരുമാറിയ ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ട് വന്ന രോഗി ആംബുലൻസിൽ മലമൂത്ര വിസർജ്ജനം നടത്തിയതിന് തലകീഴായി കിടത്തി ഡ്രൈവർ രോഷം തീർക്കുകയായിരുന്നു. രോഗിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നതിനിടെ രോഷം തീർക്കാൻ ഡ്രൈവർ രോഗിയെ ഉപദ്രിവിക്കുകയും ചെയ്തിരുന്നു. രോഗിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്.
രോഗിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ആംബുലൻസ് തൃശൂർ മെഡിക്കൽ കോളജിലെത്തിയ ഉടൻ വണ്ടിയിൽ നിന്നിറങ്ങാൻ ഡ്രൈവർ രോഗിയോട് ആവശ്യപ്പെട്ടു. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത രോഗിയോട് ക്രൂരമായാണ് ഡ്രൈവർ പെരുമാറിയത്. ആംബുലൻസിൽ നിന്ന് രോഗി കിടന്ന സ്‌ട്രെച്ചർ എടുത്ത് തലകീഴായി വെച്ച ശേഷം ഡ്രൈവർ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കാൻ പോയി. അവിടെ കൂടി നിന്നവർ ഇത് ചോദ്യം ചെയ്തപ്പോൾ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസിൽ മലമൂത്ര വിസർജ്ജനം നടത്തിയെന്നും ഡ്രൈവർ പറഞ്ഞു. ഡ്രൈവർ ഷെരീഫിനെതിരെ അന്വേഷണം നടത്തണമെന്ന് ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
രോഗിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ആംബുലൻസ് തൃശൂർ മെഡിക്കൽ കോളജിലെത്തിയ ഉടൻ വണ്ടിയിൽ നിന്നിറങ്ങാൻ ഡ്രൈവർ രോഗിയോട് ആവശ്യപ്പെട്ടു. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത രോഗിയോട് ക്രൂരമായാണ് ഡ്രൈവർ പെരുമാറിയത്. ആംബുലൻസിൽ നിന്ന് രോഗി കിടന്ന സ്‌ട്രെച്ചർ എടുത്ത് തലകീഴായി വെച്ച ശേഷം ഡ്രൈവർ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കാൻ പോയി. അവിടെ കൂടി നിന്നവർ ഇത് ചോദ്യം ചെയ്തപ്പോൾ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസിൽ മലമൂത്ര വിസർജ്ജനം നടത്തിയെന്നും ഡ്രൈവർ പറഞ്ഞു. ഡ്രൈവർ ഷെരീഫിനെതിരെ അന്വേഷണം നടത്തണമെന്ന് ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.