കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം. കര്‍ത്താവിന്‍റെ നാമത്തിൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരായ സാറാ ജോസഫ്, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. കന്യാസ്ത്രീയായ ശേഷം തന്നെ നാലു വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി. ലൂസി കളപ്പുരയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ ഇതിനോടകം വിവാദമായിട്ടുണ്ട്. കൂടാതെ തനിക്ക് പരിചയമുള്ള ഒരു കന്യാസ്ത്രീ പ്രസവിച്ചതായും കന്യാസ്ത്രീയുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ഉണ്ടായതെന്നും സി. ലൂസി കളപ്പുര വെളിപ്പെടുത്തി. സന്ദര്‍ശകരെന്ന പേരിൽ മഠത്തിലെത്തുന്ന വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുണ്ടെന്ന് ആത്മകഥയിൽ പറയുന്നു. കൂടാതെ കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ. റോബിൻ വടക്കഞ്ചേരിയ്ക്ക് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായും സി. ലൂസി കളപ്പുര പറയുന്നു.
Also Read: 'നിന്‍റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം'; കന്യാസ്ത്രീകളെ വൈദികർ ലൈംഗികമായി പീഡിപ്പിക്കുന്നു: വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി
പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്നാണ് താൻ കരുതുന്നതെന്നാണ് സി. ലൂസി കളപ്പുര പുസ്തകത്തിന്‍റെ ആമുഖത്തിൽ കുറിക്കുന്നത്. സഭയിലെ പുരുഷമേൽക്കോത്മയുടെയും പുരോഹിതരുടെ ആധിപത്യത്തിന്‍റെയും ചവിട്ടടിയിൽ അമര്‍ന്ന കന്യാസ്ത്രീകളുടെ ജീവിതങ്ങള്‍ക്ക് വഴിവിളക്കായി മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ ജീവിതകഥ സന്ന്യസ്തതയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട മുഴുവൻ ദേവദാസിമാരുടേയുമാണെന്നും സി. ലൂസി കളപ്പുര പറയുന്നു.
Also Read: സി. ലൂസിയ്ക്കെതിരെ അപവാദ പ്രചാരണം: വൈദികനെതിരെ പരാതി
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സി. ലൂസി കളപ്പുരയുടെ ആത്മകഥയും ചര്‍ച്ചയായത്. ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ എന്നാണ് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ വിശേഷണം. എന്നാൽ സഭയ്ക്ക് മാനനഷ്ടം ഉണ്ടാക്കുന്നതാണ് കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ എന്നാണ് ഒരു പക്ഷത്തിന്‍റെ ആരോപണം. സംഭവത്തിൽ ഉള്‍പ്പെട്ട വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചിലര്‍ സമൂഹമാധ്യമങ്ങളിലും രംഗത്തെത്തിയിരുന്നു. ആത്മകഥയുടെ പ്രകാശനവും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് എഎംഐ സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
Also Read: 'നിന്‍റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം'; കന്യാസ്ത്രീകളെ വൈദികർ ലൈംഗികമായി പീഡിപ്പിക്കുന്നു: വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി
പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്നാണ് താൻ കരുതുന്നതെന്നാണ് സി. ലൂസി കളപ്പുര പുസ്തകത്തിന്‍റെ ആമുഖത്തിൽ കുറിക്കുന്നത്. സഭയിലെ പുരുഷമേൽക്കോത്മയുടെയും പുരോഹിതരുടെ ആധിപത്യത്തിന്‍റെയും ചവിട്ടടിയിൽ അമര്‍ന്ന കന്യാസ്ത്രീകളുടെ ജീവിതങ്ങള്‍ക്ക് വഴിവിളക്കായി മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ ജീവിതകഥ സന്ന്യസ്തതയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട മുഴുവൻ ദേവദാസിമാരുടേയുമാണെന്നും സി. ലൂസി കളപ്പുര പറയുന്നു.
Also Read: സി. ലൂസിയ്ക്കെതിരെ അപവാദ പ്രചാരണം: വൈദികനെതിരെ പരാതി
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സി. ലൂസി കളപ്പുരയുടെ ആത്മകഥയും ചര്‍ച്ചയായത്. ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ എന്നാണ് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ വിശേഷണം. എന്നാൽ സഭയ്ക്ക് മാനനഷ്ടം ഉണ്ടാക്കുന്നതാണ് കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ എന്നാണ് ഒരു പക്ഷത്തിന്‍റെ ആരോപണം. സംഭവത്തിൽ ഉള്‍പ്പെട്ട വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചിലര്‍ സമൂഹമാധ്യമങ്ങളിലും രംഗത്തെത്തിയിരുന്നു. ആത്മകഥയുടെ പ്രകാശനവും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് എഎംഐ സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.