കൊച്ചി: കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ടെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പോലീസിന് നാണക്കേടായി പുതിയ സര്‍വ്വേ ഫലം പുറത്ത്. രാജ്യത്ത് പോലീസിനെ വിശ്വസിക്കുന്നത് 25 ശതമാനം ആളുകൾ മാത്രമാണെന്നാണ് സര്‍വ്വേയിൽ തെളിഞ്ഞത്. Also Read: 'സാദാചാര പോലീസിങ്ങുമായി കേരളാ പോലീസ്'; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
2018ൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് രാജ്യത്ത് പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം നല്ലതല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. രാജ്യത്ത് 25 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പോലീസിൽ വിശ്വാസമുള്ളതെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ നിഖിൽ ഗുപ്ത പറഞ്ഞു. എന്നാൽ രാജ്യത്ത് 54 ശതമാനം പേര്‍ സൈന്യത്തെ വിശ്വസിക്കുന്നുണ്ട്. പോലീസിന്‍റെ പെരുമാറ്റ രീതിയിലാണ് കൂടുതൽ പേര്‍ക്കും എതിര്‍പ്പെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.
Also Read: 'കോൽക്കളി കേരളാ പോലീസ് ഒന്നാം സ്ഥാനം'; ലാത്തിയേറിൽ പോലീസിനെതിരെ രൂക്ഷ വിമർശനം
മര്യാദയോടെയുള്ള സംസാരം പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകാറുണ്ടെന്ന് 5 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. പോലീസിൻ്റെ ആത്മാര്‍ത്ഥതയെ 14 ശതമാനം പേര്‍ പിന്തുണച്ചു. എന്നാൽ സഹാനുഭൂതിയ്ക്ക് കിട്ടിയതാകട്ടെ 10 ശതമാനം മാത്രം വോട്ടാണ്. സ്ത്രീകളോടും കുട്ടികളോടുമുള്ള പോലീസിന്‍റെ മനോഭാവത്തിന് 10 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു യോജിപ്പ്.
കേരള പോലീസിന്‍റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തുള്ള സിപിഎം നേതാക്കളടക്കം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ദേശീയ തലത്തിൽ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. കൊല്ലത്ത് ഹെൽമറ്റ് വേട്ടയ്ക്കിടെ യുവാവിനെ ലാത്തി കൊണ്ടെറിഞ്ഞ സംഭവത്തിനു പിന്നാലെ കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിൽ വൻ പ്രതിഷേധമാണുയര്‍ന്നത്.
2018ൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് രാജ്യത്ത് പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം നല്ലതല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. രാജ്യത്ത് 25 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പോലീസിൽ വിശ്വാസമുള്ളതെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ നിഖിൽ ഗുപ്ത പറഞ്ഞു. എന്നാൽ രാജ്യത്ത് 54 ശതമാനം പേര്‍ സൈന്യത്തെ വിശ്വസിക്കുന്നുണ്ട്. പോലീസിന്‍റെ പെരുമാറ്റ രീതിയിലാണ് കൂടുതൽ പേര്‍ക്കും എതിര്‍പ്പെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.
Also Read: 'കോൽക്കളി കേരളാ പോലീസ് ഒന്നാം സ്ഥാനം'; ലാത്തിയേറിൽ പോലീസിനെതിരെ രൂക്ഷ വിമർശനം
മര്യാദയോടെയുള്ള സംസാരം പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകാറുണ്ടെന്ന് 5 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. പോലീസിൻ്റെ ആത്മാര്‍ത്ഥതയെ 14 ശതമാനം പേര്‍ പിന്തുണച്ചു. എന്നാൽ സഹാനുഭൂതിയ്ക്ക് കിട്ടിയതാകട്ടെ 10 ശതമാനം മാത്രം വോട്ടാണ്. സ്ത്രീകളോടും കുട്ടികളോടുമുള്ള പോലീസിന്‍റെ മനോഭാവത്തിന് 10 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു യോജിപ്പ്.
കേരള പോലീസിന്‍റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തുള്ള സിപിഎം നേതാക്കളടക്കം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ദേശീയ തലത്തിൽ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. കൊല്ലത്ത് ഹെൽമറ്റ് വേട്ടയ്ക്കിടെ യുവാവിനെ ലാത്തി കൊണ്ടെറിഞ്ഞ സംഭവത്തിനു പിന്നാലെ കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിൽ വൻ പ്രതിഷേധമാണുയര്‍ന്നത്.