പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി. ഇത് തോൽവിയല്ലെന്നും കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോമായാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തെ കാണുന്നതെന്നും നിഷ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മണ്ഡലത്തിലെ തോൽവി അംഗീകരിക്കുന്നതായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചെന്നും വിവാദമുണ്ടാക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് പരാജയത്തിന് കാരണമായി. തോൽവിയുടെ വസ്തുതാപരമായി കാരണം പരിശോധിക്കുമെനനും അദ്ദേഹം പറഞ്ഞു.
അതേസമയം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തോൽവി ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണിയുടെ ബൂത്തിൽ വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 10 വോട്ടുകള്‍ക്ക് പിന്നിലാണ്. തോൽവിയുടെ കാരണം കേരള കോൺഗ്രസിലെ തമ്മിലടിയാണെന്നാണ് യുഡിഎഫിൽ പരക്കെയുള്ള വിലയിരുത്തൽ. അതേസമയം, പി ജെ ജോസഫ് വഞ്ചിച്ചെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രത്യാരോപണവുമായി പി ജെ ജോസഫും രംഗത്തെത്തി. തോൽവിയ്ക്ക് കാരണം പക്വതയില്ലായ്മയാണെന്നായിരുന്നു പി ജെ ജോസഫിന്‍റെ വാദം.
അതേസമയം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തോൽവി ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണിയുടെ ബൂത്തിൽ വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 10 വോട്ടുകള്‍ക്ക് പിന്നിലാണ്. തോൽവിയുടെ കാരണം കേരള കോൺഗ്രസിലെ തമ്മിലടിയാണെന്നാണ് യുഡിഎഫിൽ പരക്കെയുള്ള വിലയിരുത്തൽ. അതേസമയം, പി ജെ ജോസഫ് വഞ്ചിച്ചെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രത്യാരോപണവുമായി പി ജെ ജോസഫും രംഗത്തെത്തി. തോൽവിയ്ക്ക് കാരണം പക്വതയില്ലായ്മയാണെന്നായിരുന്നു പി ജെ ജോസഫിന്‍റെ വാദം.