ആപ്പ്ജില്ല

അമ്മയിലെ അംഗങ്ങളായ നടീനടന്മാരുടെ ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷിച്ചു

അമ്മയുടെ പൊതുയോഗം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലാണ് ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 29 Jun 2018, 9:48 am
കൊച്ചി: നടിയെ അക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര്‍ ശ്രമിച്ചെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തിന് വിധേയമാക്കി. അമ്മയുടെ പൊതുയോഗം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലാണ് ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam hjh


നടി ആക്രമിക്കപ്പെട്ട കേസിലെ 20 സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരുടെ മൊഴികള്‍ കേസില്‍ സുപ്രധാനമാണ്. ഇത് ദീലിപിന് അനുകൂലമാക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നാണ് വിവരം. മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ പൊലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

എത്രയും വേഗം സാക്ഷി വിസ്താരം നടത്തി ഈ പ്രശ്‌നത്തെ മറികടക്കുന്നതിനും പ്രോസിക്യൂഷന്‍ ശ്രമം ആരംഭിച്ചു. കേസിലെ സാക്ഷികളായ നടീനടന്മാര്‍ക്ക് പ്രമുഖ താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്യാൻ അവസരം ലഭിച്ചതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൂടാതെ ഇവർക്ക് അഭിനയത്തിന് വന്‍തുക പ്രതിഫലവും ഓഫർ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

നിലവില്‍ മലയാളത്തിലെ അഞ്ചു സിനിമകളുടെ നിര്‍മ്മാണം പോലീസ് നിരീക്ഷണത്തിലാണ്. ഈ അഞ്ചു സിനിമകളിലും കേസിലെ സാക്ഷികള്‍ സഹകരിക്കുന്നുണ്ട്. മാത്രമല്ല ഇതിൽ രണ്ട് സിനിമകളുടെ നിര്‍മ്മാണത്തില്‍ ദിലീപിന് പങ്കാളിത്തമുണ്ട്. ഇതാണ് സിനിമകള്‍ നിരീക്ഷിക്കാനുള്ള പ്രധാന കാരണം. കേസ് വീണ്ടും അടുത്ത മാസം 11ന് പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്