കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ താരംസംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച നടിമാരുമായി എഎംഎംഎ ചര്‍ച്ച നടത്തും. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് നടിമാരെ എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
വിഷയത്തിൽ എഎംഎംഎയുടെ നിലപാടിലും ദിലീപിനെ തിരിച്ചെടുത്ത നടപടിയിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതി, പാര്‍വതി, പദ്മപ്രയ എന്നിവര്‍ എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. നടപടി പുനഃപരിശോധിക്കണമെന്നും എഎംഎംഎ അംഗങ്ങള്‍ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതേത്തുടര്‍ന്നാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നടിമാരുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചത്.
ദിലീപിനെ പുറത്താക്കിയതിൽ നിന്നും സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഇല്ലാതിരിക്കേ നടനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുത്തതായി വാര‍്ത്തകള്‍ വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പുറമെ വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവെച്ചത്.
വിഷയത്തിൽ എഎംഎംഎയുടെ നിലപാടിലും ദിലീപിനെ തിരിച്ചെടുത്ത നടപടിയിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതി, പാര്‍വതി, പദ്മപ്രയ എന്നിവര്‍ എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. നടപടി പുനഃപരിശോധിക്കണമെന്നും എഎംഎംഎ അംഗങ്ങള്‍ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതേത്തുടര്‍ന്നാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നടിമാരുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചത്.
ദിലീപിനെ പുറത്താക്കിയതിൽ നിന്നും സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഇല്ലാതിരിക്കേ നടനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുത്തതായി വാര‍്ത്തകള്‍ വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പുറമെ വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവെച്ചത്.