തിരുവനന്തപുരം: ജല അതോരിറ്റി എസ്എംഎസ് വഴി നൽകുന്ന ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്റെ അളവും മുൻ മാസത്തെ മീറ്റർ റീഡിങ്ങും ഇപ്പോഴത്തെ മീറ്റർ റീഡിങ്ങും ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അതല്ലെങ്കിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള സ്പോട്ട് ബിൽ നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജല അതോരിറ്റിയുടെ ഓൺലൈൻ സംവിധാനത്തിന് മേന്മ അവകാശപ്പെടാൻ സാധിക്കുമെങ്കിലും ഓൺലൈൻ ഇടപാട് കൈകാര്യം ചെയ്യാൻ അറിയാത്ത ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു. താൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഉപയോഗിക്കുന്ന വെള്ളം സംബന്ധിച്ച് ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ജല അതോരിറ്റിക്കുണ്ട്. ജല അതോരിറ്റിയുടെ ബില്ലിങ് ഓൺലൈനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് എസ്എംഎസ് വഴി ബില്ലിങ് നടപ്പിലാക്കിയതെന്ന് ജല അതോരിറ്റി മാനേജിങ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയുമെന്നും ഓൺലൈൻ വഴി പണം അടക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്റർ വഴി പണം അടയ്ക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജല അതോരിറ്റിയുടെ ഓൺലൈൻ സംവിധാനത്തിന് മേന്മ അവകാശപ്പെടാൻ സാധിക്കുമെങ്കിലും ഓൺലൈൻ ഇടപാട് കൈകാര്യം ചെയ്യാൻ അറിയാത്ത ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു. താൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഉപയോഗിക്കുന്ന വെള്ളം സംബന്ധിച്ച് ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ജല അതോരിറ്റിക്കുണ്ട്. ജല അതോരിറ്റിയുടെ ബില്ലിങ് ഓൺലൈനാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് എസ്എംഎസ് വഴി ബില്ലിങ് നടപ്പിലാക്കിയതെന്ന് ജല അതോരിറ്റി മാനേജിങ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയുമെന്നും ഓൺലൈൻ വഴി പണം അടക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്റർ വഴി പണം അടയ്ക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.