ആപ്പ്ജില്ല

അമൃത്‍സറിൽ ഗ്രനേഡ് ആക്രമണം; 3 മരണം

ജാഇഷ് മുഹമ്മദ് സംഘത്തിലെ ഏഴോളം ഭീകരര്‍ ഈ പ്രദേശത്തേക്ക് കടന്നതായി സൂചന

Samayam Malayalam 18 Nov 2018, 9:31 pm
അമൃത്‌സര്‍: ഗ്രനേഡ് ആക്രമണത്തില്‍ അമൃത്‍സറിൽ 3 പേര്‍ കൊല്ലപ്പെട്ടു. നിരന്‍കരി ഭവനിലാണ് ആക്രമണം ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്. ബൈക്കില്‍ മുഖം മറച്ചെത്തിയ 2 പേര്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന ഭവനിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരിക്കുന്നത്. ജാഇഷ് മുഹമ്മദ് സംഘത്തിലെ ഏഴോളം ഭീകരര്‍ ഈ പ്രദേശത്തേക്ക് കടന്നതായി സൂചനകള്‍ ലഭിച്ചിട്ടുമുണ്ട്.
Samayam Malayalam punjab


ഒരുതരത്തിലുള്ള പ്രകോപനവുമുണ്ടാകാതെയാണ് ഇവര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിഞ്ഞത്. ഇവിടെ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. കൃത്യം നടത്തിയവര്‍ക്കെതിരെ തീവ്രവാദ കുറ്റമായിരിക്കും ചുമത്തുകയെന്ന് പൊലീസ് മേധാവി സുരേഷ് അറോറ മാധ്യമങ്ങളോട് പറഞ്ഞു.

അമൃത്‌സര്‍ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ ദൂരത്തിലാണ് ആക്രമണം നടന്നത്. അക്രമത്തിൽ പരിക്കേറ്റ പതിനഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. മുഖ്യമന്ത്രി അമരേന്തര്‍ സിംഗ് അക്രമണത്തില്‍പെട്ടവര്‍ക്ക് 5ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്