കൊച്ചി: കലാഭവന്‍ മണിയുടെ ഇഷ്ട വാഹനമായ ഓട്ടോയുമായി നിയമ വിദയാര്‍ത്ഥി കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് കിക്കറടിക്കാനൊരുങ്ങുന്നു. മണിയുടെ ജീവിതം നല്‍കിയ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അജേഷ് കോടനാട് കാക്കി ഇട്ട് സ്റ്റാന്റിലിറങ്ങുന്നത്. പഠനത്തിന്റെ ഇടവേളകളിലും അവധി ദിനത്തിലും വൈകുന്നേരങ്ങളിലും കൊച്ചി നഗരത്തില്‍ അജേഷിന്റെ 'മണിച്ചേട്ടന്‍' എന്ന ഓട്ടോ ഇനി യാത്രക്കാരെ തേടി ഇറങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അജേഷിന് ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒരുമയാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയിരിക്കുന്നത്.ഓട്ടോ ഓടിക്കിട്ടുന്ന തുകയുടെ ചെറിയ വിഹിതം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് അജേഷിന്റെ തീരുമാനം.
ചിത്രങ്ങൾ-ആഷിഷ് കെ.വിൻസെന്റ്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രജോദനമാണ് കലാഭവന്‍ മണിയുടെ ജീവിതമെന്ന് അജേഷ് പറഞ്ഞു.കിട്ടുന്ന തുകയുടെ 40 ശതമാനം വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കുമായി വിനിയോഗിക്കും.എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയതിന് ശേഷം ഓട്ടോ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.പെര്‍മിറ്റും സ്റ്റാന്റും ലഭ്യമാകുന്നതോടെ അജേഷിന്റെ മണിച്ചേട്ടന്‍ നിരത്തില്‍ നാടന്‍പാട്ടുമായി ഓടിത്തുടങ്ങും.
കലാഭവന്‍ മണിയോടുള്ള ആദര സൂചകമായിട്ടാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതെന്ന് ഒരുമ ഭാരവാഹി ജിതിന്‍ കടവത്തൂര്‍ പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പണത്തിനുവേണ്ടി കഞ്ചാവ്,മദ്യം,ക്വെട്ടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്.ഇതിന് മാറ്റം വരുത്തുന്നതിനുള്ള മാതൃക കാണിച്ചുകൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പ്രസിഡന്റായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയില്‍ 35 പേരാണുള്ളത്.എറണാകുളം ലോ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകന്‍ പ്രെഫ.ഗിരിശങ്കര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രജോദനമാണ് കലാഭവന്‍ മണിയുടെ ജീവിതമെന്ന് അജേഷ് പറഞ്ഞു.കിട്ടുന്ന തുകയുടെ 40 ശതമാനം വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കുമായി വിനിയോഗിക്കും.എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയതിന് ശേഷം ഓട്ടോ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.പെര്‍മിറ്റും സ്റ്റാന്റും ലഭ്യമാകുന്നതോടെ അജേഷിന്റെ മണിച്ചേട്ടന്‍ നിരത്തില്‍ നാടന്‍പാട്ടുമായി ഓടിത്തുടങ്ങും.
കലാഭവന്‍ മണിയോടുള്ള ആദര സൂചകമായിട്ടാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതെന്ന് ഒരുമ ഭാരവാഹി ജിതിന്‍ കടവത്തൂര്‍ പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പണത്തിനുവേണ്ടി കഞ്ചാവ്,മദ്യം,ക്വെട്ടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്.ഇതിന് മാറ്റം വരുത്തുന്നതിനുള്ള മാതൃക കാണിച്ചുകൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പ്രസിഡന്റായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയില്‍ 35 പേരാണുള്ളത്.എറണാകുളം ലോ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകന്‍ പ്രെഫ.ഗിരിശങ്കര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.