പിറവത്ത് എല്‍ഡിഎഫിന് അടിപതറുമോ? യുഡിഎഫ് വിലയിരുത്തൽ ഇങ്ങനെ, ബിജെപി വോട്ടുകൾ നിർണായകം

യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും ഇടതുമുന്നണി സ്ഥാനാർഥി സിന്ധുമോൾ ജേക്കബും നേർക്കുനേർ എത്തുന്ന പിറവത്ത് മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ

Samayam Malayalam 21 Apr 2021, 9:54 am
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സാധ്യതകൾ വിലയിരുത്തി മുന്നണികൾ. 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. 80 മുതൽ 100 സീറ്റുകൾ വരെ നേടുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയതോടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ പിറവത്ത് കാര്യങ്ങൾ അനുകൂലമാണെന്ന് യുഡിഎഫ് വിലയിരുത്തൽ. മണ്ഡലം കൈവിട്ട് പോകുന്ന സാഹാചര്യം ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.
Samayam Malayalam
പിറവത്ത് എല്‍ഡിഎഫിന് അടിപതറുമോ? യുഡിഎഫ് വിലയിരുത്തൽ ഇങ്ങനെ, ബിജെപി വോട്ടുകൾ നിർണായകം


പിറവത്ത് വമ്പിച്ച ഭൂരിഭക്ഷത്തോടെ വിജയിക്കും

യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും ഇടതുമുന്നണി സ്ഥാനാർഥി സിന്ധുമോൾ ജേക്കബും നേർക്കുനേർ എത്തുന്ന പിറവത്ത് മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തലെന്ന് മാതൃഭൂമി റിപ്പോർട്ട്. ഇത്തവണ 13,600 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ബിജെപി വോട്ടുകൾ വിജയത്തെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസവുമുണ്ട്. യുഡിഎഫിനോട് അകൽച്ച കാണിച്ച പല പ്രദേശങ്ങളും ഇത്തവണ അനുകൂല നിലപാട് സ്വീകരിച്ചെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.

പിറവം മുനിസിപ്പാലിറ്റിയിൽ നേട്ടമുണ്ടാക്കും

ആശങ്കയുണ്ടാക്കുന്ന പിറവം മുനിസിപ്പാലി ഇത്തവണ ഒപ്പം നിൽക്കുമെന്ന് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നുണ്ട്. മുനിസിപ്പാലിറ്റിയിൽ ഇത്തവണ ആയിരം വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫ് വോട്ടുകൾ ധാരാളമുള്ള കൂത്താട്ടുകുളത്ത് 600 വോട്ടിൻ്റെ ഭൂരിപക്ഷവും ഇലഞ്ഞിയിൽ 1200 വോട്ടുകൾ അധികമായും നേടും. ഇടതുമുന്നണിയോട് അനുകൂല നിലപാട് പുലർത്തുന്ന തിരുവാങ്കുളം, ചോറ്റാനിക്കര, എടയ്‌ക്കാട്ടുവയൽ പ്രദേശങ്ങൾ ഇപ്രാവശ്യം ഒപ്പം നിൽക്കും. എടയ്‌ക്കാട്ടുവയലിൽ 200 വോട്ടുകൾ അധികമായി ലഭിക്കുമെന്ന് വിലയിരുത്തിയ യുഡിഎഫ് തിരുവാങ്കുളത്ത് ആർക്കാണ് നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന് വ്യക്തമാക്കുന്നില്ല. ചോറ്റാനിക്കരയിൽ നേരിയ ഭൂരിപക്ഷം നേടാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.

ഇത്തവണ കാര്യങ്ങൾ അനുകൂലമായെന്ന് വിലയിരുത്തൽ

സംസ്ഥാനത്തെ പുതിയ രാഷ്‌ട്രീയ സാഹചര്യം അനുകൂലമാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പിറവം സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതോടെ കാര്യങ്ങൾ അനുകൂലമായി. ഇടത് വോട്ടുകളിൽ വിള്ളലുണ്ടാകാൻ ഈ സാഹചര്യം കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഇടത് ക്യാമ്പ് സജീവമാകാത്തത് ഇതിനുള്ള തെളിവാണ്. യാക്കോബായ സമുദായത്തിൻ്റെ വോട്ടുകൾ ഉറപ്പിച്ചതിനൊപ്പം കഴിഞ്ഞ പ്രാവശ്യം ബിഡിജെഎസിന് ലഭ്യമായ ഈഴവ വോട്ടുകൾ ഇത്തവണ മടങ്ങിയെത്തുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നുണ്ട്.

എൽഡിഎഫിൻ്റെ കണക്കുകൂട്ടലുകൾ തെറ്റി?

രാഷ്‌ട്രീയ വോട്ടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പിന്നിൽ പോകുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തവണ അനുകൂല സാഹചര്യമുണ്ടായിരുന്നുവെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്. ഓര്‍ത്തഡോക്‌സ്, ക്‌നാനായ വിഭാഗങ്ങളുടെയും ഈഴവ സമുദായത്തിന്റേയുമെല്ലാം വോട്ടുകള്‍ അനുകൂലമായേക്കുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. യുഡിഎഫിനോട് അകന്ന് നിൽക്കുന്ന തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങൾ ഇപ്രാവശ്യവും ഒപ്പം നിൽക്കും. ഇലഞ്ഞിയിൽ കൂടുതൽ വോട്ടുകൾ നേടാൻ കഴിഞ്ഞെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.

ബിജെപി വോട്ടുകൾ നിർണായകമാകും

കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയതോടെ ശക്തമായ മത്സരം നടന്ന പിറവത്ത് ബിജെപി വോട്ടുകൾ നിർണായകമാണ്. ബിഡിജെഎസ് വോട്ടുകൾ നേടാനായെന്ന് യുഡിഎഫും എൽഡിഎഫും വ്യക്തമാക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ബിഡിജെഎസ് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നത്. മണ്ഡലത്തിൽ എൻഡിഎയ്‌ക്ക് 17,000 വോട്ടുകളുണ്ട്. ബിജെപി സ്ഥാനാർഥി എം ആശിഷ് ഈ വോട്ടുകൾ മുഴുവൻ നേടുകയും ബിഡി ജെഎസ് വോട്ടുകൾ അനുകൂലമാക്കുകയും ചെയ്‌താൽ മണ്ഡലത്തിലെ വിജയം കണ്ടറിയേണ്ട സാഹചര്യമുണ്ടാകും. ബിജെപി എത്ര വോട്ടുപിടിക്കുമെന്നത് ഇരു മുന്നണികളും ആശങ്കയുണ്ടാക്കുന്നുണ്ട്.


ചിത്രത്തിന് കടപ്പാട്: Photo: sindhumol jacob/Anoop Jacob/Facebook

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്Open App