മട്ടാഞ്ചേരി: കൊച്ചിയുടെ പൈതൃക സമ്പത്തായ മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി മഴയിൽ തകര്‍ന്നു. നാനൂറ് വര്‍ഷം പഴക്കമുള്ള ജൂതപ്പള്ളി നിലവിൽ പരിപാലിക്കാതെ കിടക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയെ തുടര്‍ന്നാണ് പള്ളിയുടെ ഒരുഭാഗം തകര്‍ന്ന് വീണത്.
കുറേ കാലമായി ജൂതപ്പള്ളി ഗോഡൗണായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പള്ളി കൈവശം വച്ചിരുന്നവര്‍ തമ്മിൽ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കാൻ സ്വകാര്യ വ്യക്തികള്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
ജൂതരുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷം ഇവിടെ ജനിച്ച ആളുകളാണ് കറുത്ത ജൂതപ്പള്ളി സ്ഥാപിച്ചത്. ഇസ്രായേലിൻ്റെ രൂപീകരണത്തിന് ശേഷം കേരളത്തിലുള്ളവര്‍ മടങ്ങിപോയതോടെയാണ് പള്ളി അനാഥമായത്. അതേസമയം പൈതൃക സമ്പത്ത് സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കുറേ കാലമായി ജൂതപ്പള്ളി ഗോഡൗണായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പള്ളി കൈവശം വച്ചിരുന്നവര്‍ തമ്മിൽ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കാൻ സ്വകാര്യ വ്യക്തികള്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
ജൂതരുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷം ഇവിടെ ജനിച്ച ആളുകളാണ് കറുത്ത ജൂതപ്പള്ളി സ്ഥാപിച്ചത്. ഇസ്രായേലിൻ്റെ രൂപീകരണത്തിന് ശേഷം കേരളത്തിലുള്ളവര്‍ മടങ്ങിപോയതോടെയാണ് പള്ളി അനാഥമായത്. അതേസമയം പൈതൃക സമ്പത്ത് സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.