ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മരണശേഷം പുനർജനിക്കുമെന്ന വിശ്വാസത്തെത്തുടർന്ന് പെൺകുട്ടികൾ നരബലിക്ക് ഇരയാക്കപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമ്മ. ഇളയ മകളെ തങ്ങളല്ല കൊന്നതെന്നും മൂത്ത പെൺകുട്ടിയാണ് കൊലപ്പെടുത്തിയതെന്നും പെൺകുട്ടികളുടെ അമ്മ പത്മജ പറഞ്ഞു. മൂത്ത മകൾ അലേഖ്യ ഇളയവളായ സായ് ദിവ്യയെ കൊലപ്പെടുത്തി. ശേഷം തന്നെയും കൊല്ലണമെന്ന് പെൺകുട്ടി അപേക്ഷിക്കുകയായിരുന്നു. ഇന്ന് കലിയുഗം കഴിഞ്ഞ് നാളെ സത്യയുഗം തുടങ്ങുകയാണെന്നും തന്നെക്കൂടി കൊന്നാലേ സഹോദരിയുമായി വീണ്ടും ഒന്നിക്കാൻ കഴിയൂ എന്നും മൂത്തമകൾ പറഞ്ഞതായും പത്മജ പറയുന്നു.
അതേസമയം, പത്മജയ്ക്ക് മാനസിക രോഗം ഉണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. പത്മജതന്നെയാണ് മക്കളെ കൊലപ്പെടുത്തിയത്. ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊന്നതെന്നും ഇവരുടെ ഭര്‍ത്താവും ഇതിനു സഹായിച്ചെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പത്മജയ്ക്ക് മാനസിക രോഗം ഉണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. പത്മജതന്നെയാണ് മക്കളെ കൊലപ്പെടുത്തിയത്. ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊന്നതെന്നും ഇവരുടെ ഭര്‍ത്താവും ഇതിനു സഹായിച്ചെന്നും പോലീസ് വ്യക്തമാക്കി.