ആപ്പ്ജില്ല

ആന്ധ്രയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു

കൃഷി നിലങ്ങൾ നികത്തി അവിടെ പാർപ്പിടങ്ങൾ നിർമിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് പുതിയ പദ്ധതി

TNN 20 Aug 2016, 10:44 am
ഈസ്റ്റ് ഗോദാവരി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ ജയ അരി ഉൽപ്പാദിപ്പിക്കുന്ന ആന്ധ്രയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ ആലോചിക്കുന്നു. കൃഷി നിലങ്ങൾ നികത്തി അവിടെ പാർപ്പിടങ്ങൾ നിർമിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് പുതിയ പദ്ധതി. നെൽകൃഷി കർഷകർക്ക് ആദായകരമല്ല എന്നതാണ് കാരണം.
Samayam Malayalam andhra farmers leaving rice cultivation
ആന്ധ്രയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു


ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയെ കേരളത്തിന്‍റെ നെല്ലറ എന്നാണ് വിശേഷിപ്പിക്കുന്നത്. 31 ലക്ഷം ടൺ അരിയാണ് അവിടെ നിന്നും കേരളത്തിലേക്ക് വർഷം തോറും ഇറക്കുമതി ചെയ്യുന്നത്. 1 500 രൂപയാണ് ഒരു ഏക്കറിൽ നെൽകൃഷി ചെയ്യാൻ ആകുന്ന ചെലവ്. അതിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 40000 രൂപയാണ്. പക്ഷേ ഇതിന്‍റെ പകുതി പോലും കർഷകർക്ക് കിട്ടുന്നില്ല.

2,48000 ഹെക്ടറിൽ കൃഷി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 160000 ഹെക്ടറിൽ മാത്രമേ നെൽകൃഷി ഉള്ളൂ. ഒരു ഏക്കർ പാടം ചെമ്മീൻ കൃഷിക്ക് പാട്ടത്തിന് നൽകിയാൽ വർഷം ഒരു ലക്ഷം രൂപയോളം കര്‍ഷകര്‍ക്ക് കിട്ടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്