തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണെന്ന് റെയ്ഞ്ച് ഐജി അശോക് യാദവ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ പറന്നത് കളിപ്പാട്ട ഡ്രോണാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പൊതുസ്ഥലത്ത് ശല്ല്യമുണ്ടാക്കിയതിന്റെ പേരിലാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തുമ്പയിലെ വിഎസ്എസ്സി ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് മുകളിലും കോവളത്തും ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെയും ഡ്രോൺ പറന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റെയിൽവേയുടെ സർവ്വേയുടെ ഭാഗമായാണ് ഡ്രോൺ പറത്തിയതെന്ന് വിവരം ലഭിച്ചെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തലസ്ഥാനത്ത് ആകെ 24 പേരുടെ പക്കൽ ഡ്രോൺ ഉള്ളതായും അതിൽ 9 എണ്ണത്തിനു മാത്രമാണ് ലൈസൻസുള്ളതെന്നുമാണ് വിവരം.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെയും ഡ്രോൺ പറന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റെയിൽവേയുടെ സർവ്വേയുടെ ഭാഗമായാണ് ഡ്രോൺ പറത്തിയതെന്ന് വിവരം ലഭിച്ചെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തലസ്ഥാനത്ത് ആകെ 24 പേരുടെ പക്കൽ ഡ്രോൺ ഉള്ളതായും അതിൽ 9 എണ്ണത്തിനു മാത്രമാണ് ലൈസൻസുള്ളതെന്നുമാണ് വിവരം.