കൊച്ചി: കലാഭവൻ മണിയുടേത് സ്വാഭാവിക മരണമാവാൻ സാധ്യതയില്ലെന്ന് മെഡിക്കൽ സംഘത്തിൻെറ വെളിപ്പെടുത്തൽ. കേന്ദ്ര ലാബിൽ നടത്തിയ രാസ പരിശോധനയിൽ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ സാന്നിധ്യം മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തി. കാക്കനാട് ലാബിൽ നിന്ന് കണ്ടെത്തിയതിനേക്കാൾ ഇരട്ടിയലധികമാണ് ഇതെന്നാണ് മെഡിക്കൽ സംഘത്തിൻെറ വിലയിരുത്തൽ.
മണിക്ക് നേരത്തെ കരൾ രോഗമുണ്ടായിരുന്നതിനാൽ ബിയർ കഴിച്ചപ്പോൾ മെഥനോൾ ശരീരത്തിലെത്തിയതാവാം എന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ മരണകാരണമാകാവുന്ന അളവില്‍ 45 എം.ജി മെഥനോള്‍ മണിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തി. ബിയർ കഴിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ വളരെ കൂടിയ അളവിലാണിത്. ഇതോടെ കേസ് വീണ്ടും വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.
മണിക്ക് നേരത്തെ കരൾ രോഗമുണ്ടായിരുന്നതിനാൽ ബിയർ കഴിച്ചപ്പോൾ മെഥനോൾ ശരീരത്തിലെത്തിയതാവാം എന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ മരണകാരണമാകാവുന്ന അളവില്‍ 45 എം.ജി മെഥനോള്‍ മണിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തി. ബിയർ കഴിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ വളരെ കൂടിയ അളവിലാണിത്. ഇതോടെ കേസ് വീണ്ടും വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.