ആപ്പ്ജില്ല

ബാലഭാസ്‌കറിനെ പിന്‍ സീറ്റിൽ കണ്ടുവെന്ന് സാക്ഷി മൊഴി

ബാലഭാസ്‌കറിന്റെ അച്ഛന്റെ മൊഴിയും ഈ ആഴ്‌ച പോലീസ് രേഖപ്പെടുത്തും

Samayam Malayalam 26 Nov 2018, 1:53 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ അപകടത്തിൽ മരിച്ച കേസിൽ മൊഴികളിൽ വൈരുധ്യം. ഡ്രൈവർ അർജുന്റെയും ഭാര്യ ലക്ഷ്‌മിയുടെയും മൊഴികൾ അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട ശേഷം രക്ഷാപ്രവർത്തനത്തിന് എത്തിയവരും സമീപവാസികളും ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് മൊഴി നൽകി. എന്നാൽ ഭാര്യ ലക്ഷ്‌മി നൽകിയ മൊഴിയിൽ ബാലഭാസ്‌കർ പിൻ സീറ്റിൽ ഉറങ്ങുകയായിരുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു.
Samayam Malayalam balabhaskar and family


ലക്ഷ്‌മിയുടെ മൊഴിയെ സ്ഥിരീകരിക്കുന്ന രീതിയിലാണ് ചവറ സ്വദേശി ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. ബാലഭാസ്‌കറിനെ പിന് സീറ്റിൽ ഉറങ്ങുന്നതായി കണ്ടുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. എന്നാൽ, അഞ്ചിലധികം പ്രധാന സാക്ഷികൾ ലക്ഷ്‌മിയുടെ മൊഴിക്ക് എതിരായാണ് മൊഴി നൽകിയിരിക്കുന്നത്. ബാലഭാസ്‌കറുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അച്ഛൻ സി.കെ.ഉണ്ണി കത്ത് മുഖേന മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.

കേസിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകുകയും ചെയ്തിരുന്നു.മൊഴികളിലെ വൈരുധ്യം പരിഹരിക്കാൻ അർജുന്റെയും ലക്ഷ്മിയുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ബാലഭാസ്‌കറിന്റെ അച്ഛന്റെ മൊഴിയും ഈ ആഴ്‌ച പോലീസ് രേഖപ്പെടുത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്