കൊച്ചി: സിപിഐയിലെ ആൻസിയ കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയറാകും. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ് ഡെപ്യൂട്ടി മേയർ പദവി സിപിഐക്ക് നൽകാൻ തീരുമാനിച്ചത്.
75 അംഗ കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. രണ്ട് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്. 34 ഇടത് കൗൺസിലര്‍മാരിൽ നാല് അംഗങ്ങളാണ് സിപിഐക്കുള്ളത്, ഇതിൽ ഏക വനിതയാണ് ആൻസിയ. മുന്നണിയിൽ തര്‍ക്കങ്ങളില്ലാതെയാണ് ആൻസിയയ്ക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
പാര്‍ട്ടി ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യതയോടെ നിര്‍വ്വഹിക്കുമെന്ന് ആൻസിയ പറഞ്ഞു. മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് പ്രഥമ ലക്ഷ്യം. വീടില്ലാത്തവര്‍ക്ക് വീട് നൽകുന്നതിനും മുൻഗണന നൽകുമെന്നും അവര്‍ വ്യക്തമാക്കി.
75 അംഗ കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. രണ്ട് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്. 34 ഇടത് കൗൺസിലര്‍മാരിൽ നാല് അംഗങ്ങളാണ് സിപിഐക്കുള്ളത്, ഇതിൽ ഏക വനിതയാണ് ആൻസിയ. മുന്നണിയിൽ തര്‍ക്കങ്ങളില്ലാതെയാണ് ആൻസിയയ്ക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
പാര്‍ട്ടി ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യതയോടെ നിര്‍വ്വഹിക്കുമെന്ന് ആൻസിയ പറഞ്ഞു. മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് പ്രഥമ ലക്ഷ്യം. വീടില്ലാത്തവര്‍ക്ക് വീട് നൽകുന്നതിനും മുൻഗണന നൽകുമെന്നും അവര്‍ വ്യക്തമാക്കി.