കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമിവിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ അതിരൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയ്ക്കെതിരെ നിയമന തട്ടിപ്പ് ആരോപണവും. അതിരൂപതയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
തിരുമുടിക്കുന്ന്, മുട്ടം, മേലൂര്‍, തൃക്കാക്കര, അയിരൂര്‍, എവുപുന്ന, പുത്തൻ പള്ളി എന്നിവിടങ്ങളിലെഏഴു സ്കൂളുകളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നതിൽ ഉദ്യോഗാര്‍ഥികളുടെ അക്കാദമികമികവ് പരിഗണിക്കാതെ കോഴ വാങ്ങി ഗസ്റ്റ് ലക്ചറര്‍മാരായി കയറിയവരെ സ്ഥിര നിയമനത്തിന് പരിഗണിച്ചു എന്നാണ് ആരോപണം.
അയിരൂര്‍ ഇടവകാംഗമായ അമ്പിളി ജോയും അഭിഭാഷകന് പോളച്ചന് പുതുപ്പാറയുമാണ് വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്.
സ്കൂള്‍ മാനേജര്‍, പ്രിൻസിപ്പാള്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങുന്ന സമിതി ഉദ്യോഗാര്ഥികളഉടെ അക്കാദമിക മികവും പാഠ്യേതര പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടത്. എന്നാൽ അതിരൂപതയിൽ ജോലിക്ക് അപേക്ഷ നല്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായ സിലബസ് നല്‍കാതെ വിവരണാത്മകമായ ടെസ്റ്റ് നടത്തുകയും ഇതിൽ കോഴ നല്കിയ വിദ്യാര്‍ഥികള്‍ക്ക് മാത്രം ഇന്റര്‍വ്യൂ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഹസനമാക്കിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് അമ്പിളി ആരോപിച്ചു. സെലക്ഷന് ലിസ്റ്റ് പ്രകാരമുള്ള നിയമനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പിളി ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരുമുടിക്കുന്ന്, മുട്ടം, മേലൂര്‍, തൃക്കാക്കര, അയിരൂര്‍, എവുപുന്ന, പുത്തൻ പള്ളി എന്നിവിടങ്ങളിലെഏഴു സ്കൂളുകളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നതിൽ ഉദ്യോഗാര്‍ഥികളുടെ അക്കാദമികമികവ് പരിഗണിക്കാതെ കോഴ വാങ്ങി ഗസ്റ്റ് ലക്ചറര്‍മാരായി കയറിയവരെ സ്ഥിര നിയമനത്തിന് പരിഗണിച്ചു എന്നാണ് ആരോപണം.
അയിരൂര്‍ ഇടവകാംഗമായ അമ്പിളി ജോയും അഭിഭാഷകന് പോളച്ചന് പുതുപ്പാറയുമാണ് വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്.
സ്കൂള്‍ മാനേജര്‍, പ്രിൻസിപ്പാള്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങുന്ന സമിതി ഉദ്യോഗാര്ഥികളഉടെ അക്കാദമിക മികവും പാഠ്യേതര പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടത്. എന്നാൽ അതിരൂപതയിൽ ജോലിക്ക് അപേക്ഷ നല്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായ സിലബസ് നല്‍കാതെ വിവരണാത്മകമായ ടെസ്റ്റ് നടത്തുകയും ഇതിൽ കോഴ നല്കിയ വിദ്യാര്‍ഥികള്‍ക്ക് മാത്രം ഇന്റര്‍വ്യൂ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഹസനമാക്കിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന് അമ്പിളി ആരോപിച്ചു. സെലക്ഷന് ലിസ്റ്റ് പ്രകാരമുള്ള നിയമനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പിളി ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.