കൊച്ചി: കണ്ണൂര്‍ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രഫസറായി തലശ്ശേരി എംഎൽഎ എ എൻ ഷംസീറിൻ്റെ ഭാര്യ പി എം സഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ തഴഞ്ഞായിരുന്നു സഹലയെ കരാര്‍ അടിസ്ഥാനത്തിൽ നിയമിച്ചത്. നിയമനം അനധികൃതമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി.
സഹലയെ നിയമിക്കാനായി റാങ്ക് ലിസ്റ്റും സര്‍വകലാശാലാ നിയമനവും തിരുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ചാവശേരി സ്വദേശിയായ ഡോ. എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ നിയമനങ്ങള്‍ സര്‍വകലാശാല ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലെന്നും എന്നാൽ ഇത്തവണ സംവരണത്തിന്‍റെ പേരിൽ തന്‍റെ നിയമനാര്‍ഹത മറികടന്നെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും കോടതി വിശദീകരണം തേടിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസിലാണ് എംഎൻ ഷംസീറിന്‍റെ ഭാര്യ സഹലയെ എം എഡ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്. ഇതേ സ്ഥാപനത്തിൽ മുൻപ് വിഎഡ് വിഭാഗത്തിൽ അധ്യാപികയായിരുന്ന സഹല ജോലി രാജി വെച്ച ശേഷമാണ് എംഎഡ് വിഭാഗത്തിൽ ജോലിയ്ക്ക് കയറിയത്.
സഹലയെ നിയമിക്കാനായി റാങ്ക് ലിസ്റ്റും സര്‍വകലാശാലാ നിയമനവും തിരുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ചാവശേരി സ്വദേശിയായ ഡോ. എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ നിയമനങ്ങള്‍ സര്‍വകലാശാല ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലെന്നും എന്നാൽ ഇത്തവണ സംവരണത്തിന്‍റെ പേരിൽ തന്‍റെ നിയമനാര്‍ഹത മറികടന്നെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും കോടതി വിശദീകരണം തേടിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസിലാണ് എംഎൻ ഷംസീറിന്‍റെ ഭാര്യ സഹലയെ എം എഡ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്. ഇതേ സ്ഥാപനത്തിൽ മുൻപ് വിഎഡ് വിഭാഗത്തിൽ അധ്യാപികയായിരുന്ന സഹല ജോലി രാജി വെച്ച ശേഷമാണ് എംഎഡ് വിഭാഗത്തിൽ ജോലിയ്ക്ക് കയറിയത്.