ആപ്പ്ജില്ല

നിപ കണ്ടെത്തിയ ഡോക്ടർമാർക്ക് നിയമസഭയിൽ അഭിനന്ദനം

കേരളത്തിൽ നിപ വൈറസ് ബാധ തിരിച്ചറിയുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡോക്ടർമാർ ഇവരാണ്

Samayam Malayalam 6 Jun 2018, 4:26 pm
തിരുവനന്തപുരം: രോഗിയുടെ രോഗ ലക്ഷണങ്ങള്‍ നോക്കി അതു നിപാ വൈറസ് ആവാന്‍ സാധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞ ഡോക്ടര്‍മാ‍ർക്ക് അഭിനന്ദനം. സംസ്ഥാനത്തെ നിപാ ബാധ തിരിച്ചറിയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോക്ടര്‍മാരായ എ.എസ് അനൂപ് കുമാറിനും സി. ജയകൃഷ്ണനും ജി. അരുൺകുമാറിനുമാണ് നിയമസഭയില്‍ അനുമോദനം നൽകിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയവെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇരുവരെയും അനുമോദിച്ചത്. വൈറസ് ബാധിച്ച രണ്ടാമത്തെയാളില്‍ തന്നെ ശരിയായ രോഗം തിരിച്ചറിഞ്ഞതായി മന്ത്രി പറഞ്ഞു.
Samayam Malayalam doctors-nipah


കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് ഡോ. എ.എസ്.അനൂപ് കുമാര്‍, ന്യൂറോളജി വിഭാഗം ഡോക്ടറാണ് സി. ജയകൃഷ്ണന്‍. ചങ്ങരോത്ത് സ്വദേശി മൂസയുടെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ രോഗലക്ഷണങ്ങള്‍ താന്‍ രണ്ടു ദിവസം മുമ്പ് വായിച്ച മെഡിക്കല്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചതിന് സമാനമായതെന്ന് ഡോക്ടര്‍ ജയകൃ്ഷണന് തോന്നിയതാണ് നിര്‍ണായകമായത്.

തുടര്‍ന്ന് ഇരുവരും മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുണ്‍കുമാറുമായി ബന്ധപ്പെടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഡോ. ജി അരുണ്‍ കുമാറും കേരളത്തിലെത്തി നിപയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്