തിരുവനന്തപുരം: ആലപ്പുഴയിൽ എഎം ആരിഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം. നിലവിൽ അരൂർ എംഎൽഎയാണ് ആരിഫ്. വ്യാഴാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിനു ശേഷം സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. മണ്ഡലത്തിൽ ആറ് ലക്ഷത്തോളം മുസ്ലിം വോട്ടുകളുള്ളതിനാൽ ആരിഫിന് തരംഗം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
അതേസമയം, ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ ധാരണയായി. ഇത്തവണ 16 സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎം തീരുമാനം. സിറ്റിങ് സീറ്റിൽ കാസർഗോഡ് എംപി പി കരുണാകരൻ ഒഴിച്ച് മറ്റെല്ലാവരും മത്സരിക്കും. ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ഇടുക്കിയിൽ ജോയിസ് ജോർജ്ജ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എ സമ്പത്ത് (ആറ്റിങ്ങൽ), പി കെ ശ്രീമതി (കണ്ണൂർ), എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂർ) എന്നിവരും മത്സരിക്കും. കൊല്ലത്ത് കെ എൻ ബാലഗോപാൽ സീറ്റുറപ്പിച്ച നിലയിലാണ്.
അതേസമയം, ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ ധാരണയായി. ഇത്തവണ 16 സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎം തീരുമാനം. സിറ്റിങ് സീറ്റിൽ കാസർഗോഡ് എംപി പി കരുണാകരൻ ഒഴിച്ച് മറ്റെല്ലാവരും മത്സരിക്കും. ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ഇടുക്കിയിൽ ജോയിസ് ജോർജ്ജ് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എ സമ്പത്ത് (ആറ്റിങ്ങൽ), പി കെ ശ്രീമതി (കണ്ണൂർ), എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂർ) എന്നിവരും മത്സരിക്കും. കൊല്ലത്ത് കെ എൻ ബാലഗോപാൽ സീറ്റുറപ്പിച്ച നിലയിലാണ്.