കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ കെ കരുണാകരൻ സ്മാരക ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തിരിമറി ചെയ്ത് വഞ്ചിച്ചെന്ന കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. ഇവർക്കെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ട്രസ്റ്റ് അംഗങ്ങളുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ട്രസ്റ്റുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. Also read: കാലിക്കറ്റ് സര്‍വകലാശാലയില്‍ 'ജാതിവിവേചനം'; അന്വേഷണം പ്രഖ്യാപിച്ചു
റോഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി ടി സ്കറിയ, ടി ബി അബ്ദുൾ സലീം, ജെ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. കെ കരുണാകരൻ ട്രസ്റ്റിൽ എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരാണ് മറ്റ് അംഗങ്ങൾക്കെതിരെ പരാതിപ്പെട്ടത്.
Also read: ശശി തരൂർ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാൻ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി
കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടം നിർമ്മിച്ച കരാറുകാരൻ ജോയ് എന്ന ജോസഫ് ആത്മഹത്യ ചെയ്യാൻ കാരണം ഇതേ കോൺഗ്രസ് നേതാക്കളാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിൽ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് വ്യക്തമാക്കി. കെ കരുണാകരന്റെ ഓർമ്മയ്ക്കായി കോൺഗ്രസ് സ്ഥാപിച്ചതാണ് ആശുപത്രി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.
Also read: 'തന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നു'; അന്വേഷണ സംഘത്തോട് ചിന്മയാനന്ദ്
ഒരു കോടി 30 ലക്ഷം രൂപ കെട്ടിടം നിർമ്മിച്ച വകയിൽ ജോസഫിന് ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കെട്ടിടം പണി പൂർത്തിയായിരുന്നില്ല. അത് തീർക്കാതെ പണം നൽകില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞത്. എന്നാൽ കോൺഗ്രസുമായി ബന്ധമുള്ള ട്രസ്റ്റ് അല്ലെന്നും നിരവധി കോൺഗ്രസ് നേതാക്കൾ ചേർന്ന് ട്രസ്റ്റ് നടത്തുന്നുണ്ടെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി കെപിസിസി ഉപസമിതി വ്യക്തമാക്കി. ട്രസ്റ്റിനെ പിൻപറ്റി രൂപീകരിച്ച കമ്പനിയുടെ സാമ്പത്തിക ഇടപാടിൽ വീഴ്ച സംഭവിച്ചെന്നും കെപിസിസി വ്യക്തമാക്കി.
റോഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി ടി സ്കറിയ, ടി ബി അബ്ദുൾ സലീം, ജെ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. കെ കരുണാകരൻ ട്രസ്റ്റിൽ എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരാണ് മറ്റ് അംഗങ്ങൾക്കെതിരെ പരാതിപ്പെട്ടത്.
Also read: ശശി തരൂർ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാൻ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി
കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടം നിർമ്മിച്ച കരാറുകാരൻ ജോയ് എന്ന ജോസഫ് ആത്മഹത്യ ചെയ്യാൻ കാരണം ഇതേ കോൺഗ്രസ് നേതാക്കളാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിൽ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് വ്യക്തമാക്കി. കെ കരുണാകരന്റെ ഓർമ്മയ്ക്കായി കോൺഗ്രസ് സ്ഥാപിച്ചതാണ് ആശുപത്രി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.
Also read: 'തന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നു'; അന്വേഷണ സംഘത്തോട് ചിന്മയാനന്ദ്
ഒരു കോടി 30 ലക്ഷം രൂപ കെട്ടിടം നിർമ്മിച്ച വകയിൽ ജോസഫിന് ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കെട്ടിടം പണി പൂർത്തിയായിരുന്നില്ല. അത് തീർക്കാതെ പണം നൽകില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞത്. എന്നാൽ കോൺഗ്രസുമായി ബന്ധമുള്ള ട്രസ്റ്റ് അല്ലെന്നും നിരവധി കോൺഗ്രസ് നേതാക്കൾ ചേർന്ന് ട്രസ്റ്റ് നടത്തുന്നുണ്ടെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി കെപിസിസി ഉപസമിതി വ്യക്തമാക്കി. ട്രസ്റ്റിനെ പിൻപറ്റി രൂപീകരിച്ച കമ്പനിയുടെ സാമ്പത്തിക ഇടപാടിൽ വീഴ്ച സംഭവിച്ചെന്നും കെപിസിസി വ്യക്തമാക്കി.