കാസർഗോഡ്: ഇരട്ടക്കൊലപാതക്കേസിൽ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പോലീസ്. രാഷ്ട്രീയബന്ധം ഉപയോഗിച്ച് പ്രതികളെ കൊലപതാക സംഘത്തിൽ ചേർത്തെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘത്തിലെ എല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളെന്നും റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതി സുരേഷാണ് ആദ്യം കൃപേഷിനെ വെട്ടിയത്. ശരത്,കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇത് വരെ ഏഴ് പേർ അറസ്റ്റിലായി. എച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിൻ എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. പീതാംബരൻ, സജി ജോർജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ,ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്ന് കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് മൂന്ന് വാളുകള്‍ കൂടി കണ്ടെടുത്തത്. അഞ്ചാം പ്രതി അനിൽ കുമാറിനെയും ഏഴാം പ്രതി ഗിജിനെയും എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കൊല നടന്ന സ്ഥലത്തിനടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. മൊത്തം മൂന്ന് വാളുകള്‍ കണ്ടെത്തിയെങ്കിലും ഇതിൽ രണ്ടെണ്ണം മാത്രമേ കൃത്യം നടത്താൻ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. 27 ഇഞ്ച് നീളമുള്ള വാളുകളാണ് കൃത്യം നടത്താൻ പ്രതികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം കേസിൽ ആയുധങ്ങള്‍ കണ്ടെത്തിയതും ഇതിനു സമീപത്തുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്നായിരുന്നു. ഒരു വാളും മൂന്ന് ജിഐ പൈപ്പുകളുമായിരുന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ വസ്ത്രങ്ങള്‍ മാറിയെന്നും കുളിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതിൽ ഒരാളുടെ ഷര്‍ട്ട് കത്തിയ നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലത്തും പ്രതികളുമായി പോലീസ് തെളിവെടുപ്പിനെത്തി.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. എന്നാൽ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടി കൂടിയിട്ടില്ലെന്നുമാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം. എന്നാൽ പ്രതികളെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം നേതൃത്വം ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.
അതിനിടെ,ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്ന് കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് മൂന്ന് വാളുകള്‍ കൂടി കണ്ടെടുത്തത്. അഞ്ചാം പ്രതി അനിൽ കുമാറിനെയും ഏഴാം പ്രതി ഗിജിനെയും എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കൊല നടന്ന സ്ഥലത്തിനടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. മൊത്തം മൂന്ന് വാളുകള്‍ കണ്ടെത്തിയെങ്കിലും ഇതിൽ രണ്ടെണ്ണം മാത്രമേ കൃത്യം നടത്താൻ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. 27 ഇഞ്ച് നീളമുള്ള വാളുകളാണ് കൃത്യം നടത്താൻ പ്രതികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം കേസിൽ ആയുധങ്ങള്‍ കണ്ടെത്തിയതും ഇതിനു സമീപത്തുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്നായിരുന്നു. ഒരു വാളും മൂന്ന് ജിഐ പൈപ്പുകളുമായിരുന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ വസ്ത്രങ്ങള്‍ മാറിയെന്നും കുളിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതിൽ ഒരാളുടെ ഷര്‍ട്ട് കത്തിയ നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലത്തും പ്രതികളുമായി പോലീസ് തെളിവെടുപ്പിനെത്തി.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. എന്നാൽ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടി കൂടിയിട്ടില്ലെന്നുമാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം. എന്നാൽ പ്രതികളെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം നേതൃത്വം ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.