ആപ്പ്ജില്ല

കള്ളനോട്ടടിക്ക് ഈ നടിയും അമ്മയും ഉപയോഗിച്ചത് അത്യാധുനിക യന്ത്രം

വീടിന്‍റെ മുകള്‍നിലയാണ് കള്ളനോട്ടടി കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നത്

Samayam Malayalam 4 Jul 2018, 9:45 am
കൊല്ലം: ഇടുക്കി അണക്കരയില്‍ നടന്ന കളളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായത് കഴിഞ്ഞദിവസമായിരുന്നു. 57 ലക്ഷത്തിന്‍റെ കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നടിയുടെ കുടുംബം ഇതിനായി ഉപയോഗിച്ചിരുന്നത് അത്യാധുനിക യന്ത്രമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Samayam Malayalam കള്ളനോട്ടടിക്ക് ഈ നടിയും അമ്മയും ഉപയോഗിച്ചത് അത്യാധുനിക യന്ത്രം
കള്ളനോട്ടടിക്ക് ഈ നടിയും അമ്മയും ഉപയോഗിച്ചത് അത്യാധുനിക യന്ത്രം


മുളങ്കാടകത്തെ മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐ.യ്ക്ക്‌ സമീപമുള്ള ഉഷസ് എന്ന ആഡംബരവീടിന് സമീപ പ്രദേശത്തുള്ള വ്യക്തികളുമായി യാതൊരു ബന്ധവും പുലർത്താതെയാണ് ഈ കുടുംബം അവിടെ കഴിഞ്ഞിരുന്നത്. വീടിന്‍റെ മുകള്‍നിലയാണ് കള്ളനോട്ടടി കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നത്. ആറുമാസം മുന്‍പ്‌ ഉടമകള്‍ വീട് മറ്റൊരാള്‍ക്ക് വിറ്റെങ്കിലും അവര്‍ അവിടെത്തന്നെ വാടകയ്ക്ക് താമസം തുടരുകയായിരുന്നു. സീരിയല്‍ നടിയായ മകള്‍ സൂര്യ ബെംഗലൂരുവിലാണ് താമസം. അതിനാല്‍ തന്നെ രമാദേവി(56)യും മറ്റൊരു മകള്‍ ശ്രുതി(29)യും സൂര്യ(36)ക്കൊപ്പമായിരുന്നു എന്നാണ് പ്രദേശവാസികൾ ധരിച്ചിരുന്നത്.

ഞായറാഴ്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് മൂന്നുപേരില്‍ നിന്നായി 2.19 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കട്ടപ്പന സി.ഐ. വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തിൽ കൊല്ലത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വീട്ടിലേക്കുള്ള കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലാണ് വീടിന്‍റെ മതിലും അതിലേക്ക് പടര്‍ത്തി വിട്ടിരിക്കുന്ന ചെടികളും ഉള്ളത്. അതിനാൽ പോലീസ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അക്ഷരാര്‍ത്ഥത്തിൽ ബുദ്ധിമുട്ടി. പഴയ കുടുംബവീട് സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് തന്നെ ആഡംബര വീടിന്‍റെ മാതൃകയില്‍ പുതുക്കിപ്പണിയുകയായിരുന്നു. ഏറെ നാളായി വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പോലീസ് വീട്ടില്‍ തെരച്ചിൽ ആരംഭിച്ചത്. പത്തുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ച അന്വേഷണസംഘം ആറുമാസമായി ഈ വീട്ടില്‍ കള്ളനോട്ടടി നടന്നതായി വ്യക്തമാക്കി.

അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളും 500, 200 രൂപാ നോട്ടുകളുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന സിസ്റ്റവും പ്രിന്‍റര്‍ മഷിയും റിസര്‍വ് ബാങ്കിന്‍റെ വ്യാജ സീലും അന്വേഷണ സംഘം കണ്ടെത്തി. പണത്തട്ടിപ്പ് കേസിൽ രമാദേവിയുടെ പേരില്‍ മറ്റൊരു കേസും നിലവിലുണ്ട്. വീട് വില്‍പനയ്ക്കായി മുളങ്കാടകം സ്വദേശിയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ മുന്‍കൂര്‍ വാങ്ങിയശേഷം തട്ടിച്ചതിന്‍റെ പേരിലാണ് കേസ്‌. ഒന്നരവര്‍ഷം മുന്‍പ് രമാദേവിയും മക്കളും ഇവിടെയില്ലാതിരുന്ന സമയത്ത് ഈ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്