ആപ്പ്ജില്ല

ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിനുവേണ്ടി ആര്യാമ സുന്ദരം ഹാജരായേക്കില്ല

കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്ന് പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കിയത്

Samayam Malayalam 12 Nov 2018, 11:22 am
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ആര്യാമ സുന്ദരം ഹാജരായേക്കില്ലെന്ന് സൂചന. ഹാജരാകാന്‍ ഉള്ള ബുദ്ധിമുട്ട് സുന്ദരം ദേവസ്വം ബോര്‍ഡിനെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Samayam Malayalam Aryama Sundaram


കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്ന് പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കിയത്. ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടായിരിക്കും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ നിലവിലുള്ള സാഹചര്യങ്ങളും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും കോടതിയില്‍ ചൂണ്ടിക്കാട്ടുെമന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതോടൊപ്പം സുന്ദരവുമായി കൂടിക്കാഴ്ച ഇന്ന് നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും വ്യക്തമാക്കിയിരുന്നു.

നാളെയാണ് ശബരിമല സ്ത്രീപ്രവേശ വിധിയിന്മേലുള്ള പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്