കൊച്ചി: ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളിയ്ക്ക് തീവില. വിവിധ നഗരങ്ങളിൽ ഒരു കിലോയ്ക്ക് 90 രൂപയ്ക്കടുത്താണ് നിലവിൽ ഉള്ളിയുടെ വിൽപ്പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാൻ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പുതിയ സ്റ്റോക്ക് വരാൻ വൈകിയാൽ വില ഇനിയും വര്‍ദ്ധിക്കുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉള്ളിയുടെ വിതരണത്തിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനും വില പിടിച്ചു നിര്‍ത്താനായി അയൽരാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഉത്തരേന്ത്യയിലും ഉള്ളിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിലവിൽ 80 രൂപയ്ക്കാണ് ഉള്ളി വിൽക്കുന്നതെന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മൊത്തവ്യാപാരി പറയുന്നു. വെറും രണ്ട് ദിവസം കൊണ്ടാണ് ഉള്ളിവില ഇരട്ടിയോളം വര്‍ദ്ധിച്ചതെന്നതാണ് ശ്രദ്ധേയം.
ഉള്ളിവില വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തിൽ യോഗം ചേര്‍ന്ന ഉപഭോക്തൃകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു. വൻതോതിൽ ഉള്ളി ഉത്പാദനമുള്ള അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുര്‍ക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം.
മഹാരാഷ്ട്രയിലെ സവാള കൃഷിയിടങ്ങളിൽ കാലം തെറ്റി പെയ്ത മഴ മൂലം 54 ലക്ഷത്തോളം ഹെക്ടറിൽ കൃഷി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.